HOME
DETAILS

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

  
Web Desk
December 03, 2024 | 7:35 AM

Kerala Waqf Protection Council Criticizes VD Satheesans Statement on Munambam Issue

കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍. പ്രസ്താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

'ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും ഇരട്ട റോളുകള്‍ എടുക്കേണ്ടതില്ല.നിയമം പറയാന്‍ കോടതിയും വിശ്വാസ കാര്യങ്ങള്‍ പറയാന്‍ മതപണ്ഡിതന്മാരുമുണ്ട്'  കൗണ്‍സില്‍ യോഗം വ്യക്തമാക്കി.

മുനമ്പത്തെ ഭൂമി 1950ല്‍ ഫറൂഖ് കോളജിന് ആധാരം ചെയ്ത് നല്‍കുമ്പോള്‍ അവിടെ താമസക്കാര്‍ ആരും ഉണ്ടായിരുന്നില്ലന്നുള്ളതിന് വിവിധ കോടതി ഉത്തരവുകള്‍ പോലും തെളിവാണ്.1955കള്‍ മുതലാണ് ഇവിടെ കൈയേറ്റം ആരംഭിച്ചതെന്നും 1962 ലെ പറവൂര്‍ കോടതി മുതല്‍ 1975ലെ ഹൈക്കോടതി ഉത്തരവുകള്‍ വരെ സാക്ഷ്യപ്പെടുത്തുന്നു. ഫറൂഖ് കോളജിന് വില്‍പ്പന നടത്താന്‍ അധികാരമില്ലാത്ത വഖഫ് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയതിന് കോളജ് മാനേജ്‌മെന്റിനെതിരേ ഭൂമി നല്‍കിയ ഉടമയുടെ അനന്തരവകാശികളും, സംസ്ഥാന വഖഫ് ബോര്‍ഡും നല്‍കിയ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കും വിധമുള്ള പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളില്‍, മുസ്‌ലിം വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും വഖഫ് സ്വത്ത് കൈയേറിയിട്ടുണ്ട്.ഇത് കണ്ടെത്താനും സമൂഹത്തിലെ അധ:സ്ഥിതിക വിഭാഗങ്ങള്‍ക്ക് പൊതുവായി ഉപകാരപ്പെടും വിധത്തില്‍ നിയമനടപടികളിലൂടെ തിരിച്ചു പിടിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് ഷരീഫ് പുത്തന്‍പുരയില്‍, അംഗങ്ങളായ അഡ്വ.എം.എം അലിയാര്‍ മുവാറ്റുപുഴ, സജിത്ത് ബാബു, അഡ്വ.ഹാഷിം അഡ്വ.എ.ഇ അലിയാര്‍, ടി.എ മുജീബ്, സുന്നാജാന്‍, ടി.എ സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  8 days ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  8 days ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  8 days ago
No Image

തവനൂരിലെ 'യഥാര്‍ഥ' കേരള സ്റ്റോറി; ജലീലിന്റെ കോട്ട തകര്‍ത്ത് വി.എസ് ജോയ്

Kerala
  •  8 days ago
No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  8 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  8 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  8 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  8 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  8 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  8 days ago