HOME
DETAILS

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

  
Web Desk
December 03, 2024 | 7:35 AM

Kerala Waqf Protection Council Criticizes VD Satheesans Statement on Munambam Issue

കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍. പ്രസ്താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

'ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും ഇരട്ട റോളുകള്‍ എടുക്കേണ്ടതില്ല.നിയമം പറയാന്‍ കോടതിയും വിശ്വാസ കാര്യങ്ങള്‍ പറയാന്‍ മതപണ്ഡിതന്മാരുമുണ്ട്'  കൗണ്‍സില്‍ യോഗം വ്യക്തമാക്കി.

മുനമ്പത്തെ ഭൂമി 1950ല്‍ ഫറൂഖ് കോളജിന് ആധാരം ചെയ്ത് നല്‍കുമ്പോള്‍ അവിടെ താമസക്കാര്‍ ആരും ഉണ്ടായിരുന്നില്ലന്നുള്ളതിന് വിവിധ കോടതി ഉത്തരവുകള്‍ പോലും തെളിവാണ്.1955കള്‍ മുതലാണ് ഇവിടെ കൈയേറ്റം ആരംഭിച്ചതെന്നും 1962 ലെ പറവൂര്‍ കോടതി മുതല്‍ 1975ലെ ഹൈക്കോടതി ഉത്തരവുകള്‍ വരെ സാക്ഷ്യപ്പെടുത്തുന്നു. ഫറൂഖ് കോളജിന് വില്‍പ്പന നടത്താന്‍ അധികാരമില്ലാത്ത വഖഫ് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയതിന് കോളജ് മാനേജ്‌മെന്റിനെതിരേ ഭൂമി നല്‍കിയ ഉടമയുടെ അനന്തരവകാശികളും, സംസ്ഥാന വഖഫ് ബോര്‍ഡും നല്‍കിയ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കും വിധമുള്ള പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളില്‍, മുസ്‌ലിം വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും വഖഫ് സ്വത്ത് കൈയേറിയിട്ടുണ്ട്.ഇത് കണ്ടെത്താനും സമൂഹത്തിലെ അധ:സ്ഥിതിക വിഭാഗങ്ങള്‍ക്ക് പൊതുവായി ഉപകാരപ്പെടും വിധത്തില്‍ നിയമനടപടികളിലൂടെ തിരിച്ചു പിടിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് ഷരീഫ് പുത്തന്‍പുരയില്‍, അംഗങ്ങളായ അഡ്വ.എം.എം അലിയാര്‍ മുവാറ്റുപുഴ, സജിത്ത് ബാബു, അഡ്വ.ഹാഷിം അഡ്വ.എ.ഇ അലിയാര്‍, ടി.എ മുജീബ്, സുന്നാജാന്‍, ടി.എ സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  a day ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  a day ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  a day ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  a day ago
No Image

In - Depth: ഇന്ത്യൻ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണോ? രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് നാല് മുസ്‌ലിംങ്ങൾ

National
  •  a day ago
No Image

മിസൈൽ ഭീഷണി മുന്നറിയിപ്പ്: അലേർട്ട് ശബ്ദങ്ങളിൽ മാറ്റം വരുത്തി യുഎഇ; കാരണമിത്

uae
  •  a day ago
No Image

'രാജിയില്ല': ഇത് കുടുംബ പ്രശ്‌നം, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഗണേഷ് കുമാര്‍

Kerala
  •  a day ago
No Image

"ഉള്ളി കഴിച്ചാൽ നെഗറ്റീവ് അടിക്കുമോ?"; ഉള്ളിയിലെ 'നെഗറ്റീവ് എനർജി' പഠിക്കാൻ ഹരജി; വക്കീലിന്റെ 'എനർജി' തീർത്ത് സുപ്രീം കോടതി

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി, ദിലീപിന് നോട്ടിസ്

Kerala
  •  a day ago
No Image

യുഎഇയയിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത | UAE Weather updates

Weather
  •  a day ago