ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിൽ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാനൊരുങ്ങി കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ ഒഴിവാക്കാൻ പോകുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. വ്യോമയാന ബിൽ ചർച്ചയ്ക്കിടെ രാജ്യസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകളും, നിരക്ക് വർദ്ധന തടയുന്നതിനുമാണ് സർക്കാർ നീക്കം. തോന്നുന്നത് പോലെ ഇനി നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി
വ്യാഴാഴ്ചയാണ് ഭാരതീയ വായുയാൻ വിധേയക് ബിൽ പാർലമെൻ്റ് പാസാക്കിയത്. 2010ലെ ഡി.ജി.സി.എ സർക്കുലർ അനുസരിച്ച് ഒരുമാസം മുൻപ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എയെ അറിയിക്കണം, ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ അനുസരിച്ച് ഡി.ജി.സി.എക്ക് നൽകിയ നിരക്കിൽ വിമാനകമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡി.ജി,സി,എയെ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് പുതിയ ബില്ലിൽ നീക്കം ചെയ്യുന്നത്. അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണക്കുകൂട്ടൽ. വ്യവസ്ഥ നീക്കം ചെയ്യുന്നത് വഴി ഒരുമാസം മുൻപ് നൽകിയ നിരക്കിൽ വിമാനകമ്പനികൾക്ക് മാറ്റം വരുത്താൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
The Indian government plans to introduce a cap on surge pricing, drawing inspiration from the airline ticket price model, to prevent excessive price hikes and protect consumers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."