അവൻ ടീമിലുണ്ടായത് കൊണ്ട് മാത്രമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: ഇർഫാൻ പത്താൻ
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം. സഞ്ജു പ്ലെയിങ് ഇലവനിൽ ഭാഗമായിരുന്നില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് വിജയിക്കാൻ സാധിക്കില്ലായിരുന്നുവെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ലോകകപ്പിൽ സഞ്ജു സാംസൺ വീണ്ടും പ്ലെയിങ് ഇലവനെ ഭാഗമായില്ലായിരുന്നെങ്കിൽ ഇന്ത്യ ഈ ലോകകപ്പ് വിജയിക്കുമായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മികച്ച ഇന്നിങ്‌സും ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിങ്‌സും ഫൈനലിൽ മൂന്നാം അർദ്ധ സെഞ്ച്വറി നേടുന്നതും നമ്മൾ കണ്ടു. നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ഒരിക്കലും ധൈര്യം കൈവിടരുത് നിങ്ങളുടെ ജോലി തുടരുക. സഞ്ജു സാംസണിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം ലഭിച്ചു'' ഇർഫാൻ പത്താൻ പറഞ്ഞു.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി മാറിയും സഞ്ജു റെക്കോർഡ് സ്വന്തമാക്കി. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 2014 ടി-20 ലോകകപ്പിൽ വിരാട് കോഹ്‌ലി നേടിയ 319 റൺസായിരുന്നു ഇതിന് മുമ്പ് ഈ നേട്ടത്തിലുണ്ടായിരുന്നത്.
Former Indian cricketer Irfan Pathan has praised Malayali superstar Sanju Samson for his brilliant performance for India in the T20 World Cup. He said that if Sanju was not part of the playing XI, India would not have been able to win the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."