
പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് (പാലക്കാട്): കല്ലടിക്കോട് പനയംപാടത്ത് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി മറിഞ്ഞ് നാലുപേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പ്രജീഷ് ജോണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പ്രജീഷിനെ കല്ലടിക്കോട് പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിന്‍വശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്റ് ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും കല്ലടിക്കോട് പൊലിസും അറിയിച്ചു.
അതേസമയം, റോഡിന്റെ അപാകതയാണ് പനയംപാടത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മറ്റ് ജനപ്രതിനിധികള്‍, നാട്ടുകാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. രാവിലെ 11ന് കലക്ടറേറ്റില്‍ വച്ചാണ് യോഗം.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. പാലക്കാടുനിന്ന് മണ്ണാര്‍ക്കാട്ടേക്കു വരികയായിരുന്ന സിമന്റ് കയറ്റിയ ലോറിയാണ് കുട്ടികള്‍ക്കു മുകളിലേക്ക് മറിഞ്ഞത്. എതിര്‍ദിശയില്‍ വരികയായിരുന്ന പ്രജീഷിന്റെ ലോറി സിമന്റ് ലോറിയില്‍ തട്ടിയതാണ് അപകട കാരണം.
കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളും ചെറുള്ളി സ്വദേശികളും സുഹൃത്തുക്കളുമായ പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാം ഫാരിസ ദമ്പതികളുടെ മകള്‍ പി.എ ഇര്‍ഫാന ഷെറിന് (13), പേട്ടേത്തൊടി അബ്ദുള്‍ റഫീഖ് ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ (12), കലവലിങ്ങല്‍ അബ്ദുള്‍ സലീം നബീസ ദമ്പതികളുടെ മകള്‍ കെ.എം നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന് സജ്ന ദമ്പതികളുടെ മകള്‍ എ.എസ് അയിഷ (13) എന്നിവരാണ് മരിച്ചത്. മൂന്നു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
നിയന്ത്രണംവിട്ട സിമന്റ് ലോറി ദേശീയപാതയോരത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയില്‍നിന്ന് സിമന്റ് ചാക്കുകള്‍ മാറ്റി കുട്ടികളെ പുറത്തെടുക്കാനായുള്ള ശ്രമങ്ങളാരംഭിച്ചു. അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. ഉടന്‍ ആംബുലന്‍സുകളില്‍ തച്ചമ്പാറയിലേയും മണ്ണാര്‍ക്കാട് വട്ടമ്പലത്തേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ി.
കാസര്‍കോട് സ്വദേശികളായ സിമന്റ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരുക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ലോറി ബ്രേക്ക് ചെയ്തെങ്കിലും ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ മൊഴി നല്കി.
A tragic accident occurred in Kalladikode, Palakkad, where a cement truck overturned on students returning from an exam, resulting in four fatalities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്
Kerala
• 19 hours ago
വേണ്ടത് വെറും 12 സിക്സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്
Cricket
• 20 hours ago
സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
Kerala
• 20 hours ago
പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്
Kerala
• 20 hours ago
കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
Kerala
• 20 hours ago
ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• 21 hours ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• 21 hours ago
ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്
uae
• a day ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• a day ago
രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• a day ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• a day ago
അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ
Football
• a day ago
ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ
Kerala
• a day ago
തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്
Kerala
• a day ago
ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ
International
• a day ago
ഡല്‍ഹി മുഖ്യമന്ത്രിയാര്? മോദിയെത്തിയിട്ടും തീരുമാനമായില്ല; സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച
National
• a day ago
തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Saudi-arabia
• a day ago
ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം
uae
• a day ago
കൈ നിറയേ അവസരങ്ങളുമായി ലുലു ഗ്രൂപ്പിന്റെ ഗൾഫ് റിക്രൂട്ട്മെന്റ്; തൊഴിലന്വേഷകർക്കിത് സുവർണാവസരം
Kerala
• a day ago
84 പ്രണയവര്ഷങ്ങള്, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍
International
• a day ago
വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?
Cricket
• a day ago