HOME
DETAILS

ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു

  
December 21 2024 | 11:12 AM

German Christmas Market Attack Saudi Arabia Condemns Suspected Saudi Rebel Germany Refuses Early Extradition Request

റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച സഊദി അറേബ്യ, ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ജർമ്മനിയിലെ കുറ്റവാളി സഊദി സുരക്ഷാ സേന തിരയുന്ന സഊദി വിമതനായ "താലിബ് അബ്ദുൽ മുഹ്‌സിൻ ആണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. 2006 ൽ സഊദി അറേബ്യയിൽ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം ഏകദേശം 18 വർഷമായി ജർമ്മനിയിൽ താമസിച്ചുവരികയാണ്. സഊദി അറേബ്യയിൽ കൗമാരക്കാരായ പെൺകുട്ടികളെ വശീകരിക്കുന്നത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇദ്ദേഹം പ്രതിയാണ്. സഊദി അറേബ്യ നേരത്തെ ഇയാളെ കൈമാറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മനുഷ്യാവകാശത്തിൻ്റെ പേർ പറഞ്ഞു ജർമ്മൻ അധികൃതർ ഇയാളെ കൈമാറാൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ ഭീകരാക്രമണ കുറ്റവാളി ഒരു നിരീശ്വരവാദിയാണെന്നും സ്രോതസ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ നാട് എന്ന് വിശേഷിപ്പിച്ചാണ് ജർമനിയിലേക്ക് ഇദ്ദേഹം എത്തിയതെന്നുമാണ് അധികൃതർ വിശദീകരിച്ചത്. ചെറുപ്പക്കാരായ പെൺകുട്ടികളെ ജർമനിയിൽ എത്തിച്ച ശേഷം അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും സ്വവർഗാനുരാഗികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 

മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് താലിബ് അബ്ദുല്‍ മുഹ്‌സിനെ ജര്‍മനി സൗദി അറേബ്യക്ക് കൈമാറാതിരുന്നതിനെ ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലുണ്ടായത് ഭ്രാന്താണെന്നും അക്രമിയെ സഊദി അറേബ്യക്ക് കൈമാറാന്‍ വിസമ്മതിച്ചവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായും ഇലോണ്‍ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  3 hours ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  3 hours ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  3 hours ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  4 hours ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  5 hours ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  5 hours ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  6 hours ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  6 hours ago