HOME
DETAILS

മുനമ്പം വഖ്ഫ് ഭൂമി: പുതിയ കമ്മിഷന്റെ ലക്ഷ്യം അട്ടിമറിയോ

  
സിയാദ് താഴത്ത്   
January 05, 2025 | 4:12 AM

Munambam Waqf Land New Commissions aim is subversion

കൊച്ചി: മുനമ്പത്ത് 404.76 ഏക്കര്‍ ഭൂമി 1950ല്‍ വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതാണെന്നുള്ള 2009ലെ ജസ്റ്റിസ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍, ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് പുതിയ കമ്മിഷനെ നിയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപമുയരുന്നു.

2009ലെ റിപ്പോര്‍ട്ട് അന്നത്തെ ഇടതു സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പോടെ അംഗീകരിക്കുകയും അനധികൃത കൈയേറ്റക്കാരില്‍ നിന്ന് വഖ്ഫ് ഭൂമി മോചിപ്പിക്കാമെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കാന്‍ വേണ്ടിയാണ്  റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പുതിയ മുനമ്പം കമ്മിഷനായി നിയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇന്നലെ മുനമ്പത്തെ സമരപ്പന്തലിലെത്തിയ കമ്മിഷന്‍ തികച്ചും ഏകപക്ഷീയമായി നടത്തിയ പ്രസംഗം വിവാദമായതോടെയാണ്  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയോഗിച്ചത് വസ്തുതകള്‍ കണ്ടെത്താനോ നിയമപരമായ പരിഹാരം കാണാനോ അല്ല, മറിച്ച് കൈയേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.

1962 മുതല്‍ വിവിധ കോടതി ഉത്തരവുകളില്‍ ഈ ഭൂമി വഖ്ഫാണെന്ന് കണ്ടെത്തുകയും കുടിയേറ്റം അനധികൃതമാണെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 2022 മുതല്‍ ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരമടക്കാനും പോക്കുവരവ് നടത്താനുമുള്ള അവകാശം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. 

വഖ്ഫ് ഭൂമിയല്ലെന്ന് കോടതിക്ക് സംശയമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഹൈക്കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിടുക. ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകളില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍ സമിതി കരമടക്കാന്‍ അനുമതി നല്‍കിയിട്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഈ തീരുമാനം റദ്ദാക്കിയത്. 

ഇത്രയും ഗുരുതരമായൊരു തീരുമാനത്തെയാണ് സത്യാവസ്ഥ കണ്ടെത്തി നിഷ്പക്ഷമായതും ഉചിതമായതുമായ പരിഹാരം കണ്ടെത്തും മുന്‍പേ ഈ ഭൂമി വഖ്ഫാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും താമസക്കാര്‍ക്ക് ഒരു പ്രശ്‌നമുണ്ടാവില്ലെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം താല്‍ക്കാലികമാണെന്നും രാഷ്ടീയക്കാരെ പോലും കടത്തിവെട്ടുംവിധം കമ്മിഷന്‍ ഏകപക്ഷീയമായി പ്രസംഗിച്ചത്.

കൂടാതെ മുനമ്പം വിഷയം വിട്ടുകളഞ്ഞില്ലെങ്കില്‍ 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളജിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വഖ്ഫ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് മുന്നിലെത്തിയ വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ പക്ഷപാതപരമായിട്ടുള്ള കമ്മിഷന്റെ നിലപാട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മുനമ്പത്തെ ഭൂമി കൈയേറ്റക്കാരില്‍ നിന്നും ഒഴിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് കടകവിരുദ്ധവുമാണ്. 

ഏകപക്ഷീയമായി ഇത്തരം നിലപാടെടുക്കുന്ന ഒരാള്‍ എന്തിനാണ് കമ്മിഷനായി വിവിധ ജനവിഭാഗങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതെന്നും ഇതിനാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും പ്രഖ്യാപിച്ച് പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകളുടെ കൂട്ടായ്മകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  6 hours ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  6 hours ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  7 hours ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  7 hours ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  7 hours ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  8 hours ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  8 hours ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  8 hours ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  8 hours ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  8 hours ago