HOME
DETAILS

മുനമ്പം വഖ്ഫ് ഭൂമി: പുതിയ കമ്മിഷന്റെ ലക്ഷ്യം അട്ടിമറിയോ

  
സിയാദ് താഴത്ത്   
January 05, 2025 | 4:12 AM

Munambam Waqf Land New Commissions aim is subversion

കൊച്ചി: മുനമ്പത്ത് 404.76 ഏക്കര്‍ ഭൂമി 1950ല്‍ വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതാണെന്നുള്ള 2009ലെ ജസ്റ്റിസ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍, ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് പുതിയ കമ്മിഷനെ നിയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപമുയരുന്നു.

2009ലെ റിപ്പോര്‍ട്ട് അന്നത്തെ ഇടതു സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പോടെ അംഗീകരിക്കുകയും അനധികൃത കൈയേറ്റക്കാരില്‍ നിന്ന് വഖ്ഫ് ഭൂമി മോചിപ്പിക്കാമെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കാന്‍ വേണ്ടിയാണ്  റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പുതിയ മുനമ്പം കമ്മിഷനായി നിയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇന്നലെ മുനമ്പത്തെ സമരപ്പന്തലിലെത്തിയ കമ്മിഷന്‍ തികച്ചും ഏകപക്ഷീയമായി നടത്തിയ പ്രസംഗം വിവാദമായതോടെയാണ്  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയോഗിച്ചത് വസ്തുതകള്‍ കണ്ടെത്താനോ നിയമപരമായ പരിഹാരം കാണാനോ അല്ല, മറിച്ച് കൈയേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.

1962 മുതല്‍ വിവിധ കോടതി ഉത്തരവുകളില്‍ ഈ ഭൂമി വഖ്ഫാണെന്ന് കണ്ടെത്തുകയും കുടിയേറ്റം അനധികൃതമാണെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 2022 മുതല്‍ ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരമടക്കാനും പോക്കുവരവ് നടത്താനുമുള്ള അവകാശം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. 

വഖ്ഫ് ഭൂമിയല്ലെന്ന് കോടതിക്ക് സംശയമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഹൈക്കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിടുക. ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകളില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍ സമിതി കരമടക്കാന്‍ അനുമതി നല്‍കിയിട്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഈ തീരുമാനം റദ്ദാക്കിയത്. 

ഇത്രയും ഗുരുതരമായൊരു തീരുമാനത്തെയാണ് സത്യാവസ്ഥ കണ്ടെത്തി നിഷ്പക്ഷമായതും ഉചിതമായതുമായ പരിഹാരം കണ്ടെത്തും മുന്‍പേ ഈ ഭൂമി വഖ്ഫാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും താമസക്കാര്‍ക്ക് ഒരു പ്രശ്‌നമുണ്ടാവില്ലെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം താല്‍ക്കാലികമാണെന്നും രാഷ്ടീയക്കാരെ പോലും കടത്തിവെട്ടുംവിധം കമ്മിഷന്‍ ഏകപക്ഷീയമായി പ്രസംഗിച്ചത്.

കൂടാതെ മുനമ്പം വിഷയം വിട്ടുകളഞ്ഞില്ലെങ്കില്‍ 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളജിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വഖ്ഫ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് മുന്നിലെത്തിയ വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ പക്ഷപാതപരമായിട്ടുള്ള കമ്മിഷന്റെ നിലപാട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മുനമ്പത്തെ ഭൂമി കൈയേറ്റക്കാരില്‍ നിന്നും ഒഴിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് കടകവിരുദ്ധവുമാണ്. 

ഏകപക്ഷീയമായി ഇത്തരം നിലപാടെടുക്കുന്ന ഒരാള്‍ എന്തിനാണ് കമ്മിഷനായി വിവിധ ജനവിഭാഗങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതെന്നും ഇതിനാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും പ്രഖ്യാപിച്ച് പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകളുടെ കൂട്ടായ്മകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  3 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  3 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  3 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  3 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  3 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  3 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  3 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  3 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  3 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago