HOME
DETAILS

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

  
ഗിരീഷ് കെ നായർ
January 14 2025 | 06:01 AM

Central Meteorological Center turns 150 tomorrow

തിരുവനന്തപുരം: കൂടുതൽ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകാനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ അഭിമാന നേട്ടങ്ങൾക്കിടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ാം പിറന്നാൾ. നിരന്തരം പഴി കേൾക്കേണ്ടിവരാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കാലാവസ്ഥാ പ്രവചന മേഖലയിൽ കാര്യമായ പുരോഗതി നേടാൻ കാലാവസ്ഥാ കേന്ദ്രത്തിനായിട്ടുണ്ട്.

തൊട്ടടുത്ത മണിക്കൂറിൽ പ്രാദേശിക തലത്തിലെവിടെയാണ് കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് കൃത്യമായി പ്രവചിക്കാനും അത് സൗജന്യമായി ഫോൺ സന്ദേശങ്ങളായി എത്തിക്കാനും കഴിയും വിധം വളർന്നിരിക്കുന്നു ഇപ്പോൾ ഈ കേന്ദ്രം. 1875 ജനുവരി 15ന് ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് സ്ഥാപിതമായത്. 1864ൽ കൊൽക്കത്തയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിനും 1866ലും 1871ലും മൺസൂൺ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും പിന്നാലെയാണ് കാലാവസ്ഥ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമായി ഒരു കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്. 

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിൽ ഉണ്ടായ തർക്കം പ്രവചനത്തിൽ ഈ കേന്ദ്രം പിന്നിലല്ലേ എന്ന സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഈ കേന്ദ്രം കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതനുസരിച്ച് സംസ്ഥാനം വയനാട്ടിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ട സ്ഥലത്തിനു ചുറ്റുമുണ്ടായിരുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നതുമാണ്. എന്നാൽ, കേന്ദ്ര കാലാവസ്ഥ സംവിധാനവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും കരുതിയതിനപ്പുറം ഉരുൾ പൊട്ടി ഒഴുകിയ വഴിയിലുണ്ടായിരുന്നവർക്കാണ് ജീവഹാനി നേരിട്ടതെന്ന് പിന്നീടാണ് വിശദീകരണങ്ങൾ പുറത്തുവന്നത്.

ഇന്ന് നിരവധി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെ സ്പർശിക്കുകയും ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെയും ഉപജീവന മാർഗത്തെയും സ്വാധീനിക്കുകയും ചെയ്യുന്ന മുൻനിര സ്ഥാപനമാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ കംപ്യൂട്ടർ സ്ഥാപിക്കാനായതാണ് കാലാവസ്ഥ കേന്ദ്രം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

900 കോടി രൂപ മുടക്കി പുതിയ സൂപ്പർ കംപ്യൂട്ടർ സ്ഥാപിച്ചതോടെ 12 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ പ്രവചിക്കാനുള്ള ശേഷി ആറ് കിലോമീറ്റർ ചുറ്റളവിലുള്ള കാലാവസ്ഥ പ്രവചിക്കാവുന്ന ശേഷിയിലേക്ക് മാറിയിട്ടുണ്ട്. 2018ൽ സ്ഥാപിച്ച മിഹിർ, പ്രത്യുഷ് എന്നീ സൂപ്പർ കംപ്യൂട്ടറുകൾ മാറ്റി കൂടുതൽ ശേഷിയുള്ളവ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  an hour ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  3 hours ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  3 hours ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  3 hours ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  4 hours ago