HOME
DETAILS

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

  
January 18, 2025 | 5:05 AM

Fake certificate Inquiry about students who have gone abroad

കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം. 
കോഴിക്കോട് പറയഞ്ചേരിയിലെ സ്‌കൈമാർക്ക് എജ്യുക്കേഷൻ എന്ന സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് കടത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. 400 ലേറെ പേരാണ് സ്ഥാപനത്തിന്റെ സഹായത്തോടെ വിദേശത്തെത്തിയത്. ഇതിൽ എത്രപേർ വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. 

ഇവരുടെ മേൽവിലാസവും മറ്റു വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. 
കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ കോഴിക്കോട്  ഹൈലൈറ്റ് മാളിലേയും പറയഞ്ചേരിയിലേയും സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മെഡിക്കൽകോളജ് അസി.കമ്മിഷണറുടെ നിർദേശപ്രകാരം മിന്നൽ പരിശോധന നടത്തിയിരുന്നു.

മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഉപരിപഠനത്തിനായി ബന്ധപ്പെട്ട വിദ്യാർഥിയോട്, പണം നൽകിയാൽ വിദേശത്ത് എം.ബി.എ  പ്രവേശനം ശരിയാക്കാമെന്ന് പറഞ്ഞ്  സ്ഥാപനം പണം തട്ടിയെടുത്തതായുള്ള അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  11 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  11 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  11 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  11 days ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  11 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  12 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  12 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  12 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  12 days ago


No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  12 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  12 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  12 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  12 days ago