HOME
DETAILS

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

  
January 18, 2025 | 5:05 AM

Fake certificate Inquiry about students who have gone abroad

കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം. 
കോഴിക്കോട് പറയഞ്ചേരിയിലെ സ്‌കൈമാർക്ക് എജ്യുക്കേഷൻ എന്ന സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് കടത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. 400 ലേറെ പേരാണ് സ്ഥാപനത്തിന്റെ സഹായത്തോടെ വിദേശത്തെത്തിയത്. ഇതിൽ എത്രപേർ വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. 

ഇവരുടെ മേൽവിലാസവും മറ്റു വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. 
കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ കോഴിക്കോട്  ഹൈലൈറ്റ് മാളിലേയും പറയഞ്ചേരിയിലേയും സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മെഡിക്കൽകോളജ് അസി.കമ്മിഷണറുടെ നിർദേശപ്രകാരം മിന്നൽ പരിശോധന നടത്തിയിരുന്നു.

മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഉപരിപഠനത്തിനായി ബന്ധപ്പെട്ട വിദ്യാർഥിയോട്, പണം നൽകിയാൽ വിദേശത്ത് എം.ബി.എ  പ്രവേശനം ശരിയാക്കാമെന്ന് പറഞ്ഞ്  സ്ഥാപനം പണം തട്ടിയെടുത്തതായുള്ള അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

National
  •  2 hours ago
No Image

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; മുഖ്യപ്രതി പിടിയിലാകുന്നത് വൻ വിദ്യാഭ്യാസ സാമ്രാജ്യത്തിനുള്ള ഒരുക്കത്തിനിടെ

National
  •  2 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇനി 10 ദിവസം കൂടി മാത്രം; പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വന്‍ ഓഫറുകള്‍ക്കും അവസാന അവസരം

uae
  •  2 hours ago
No Image

ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷി ജിൻപിങ്ങും ഇന്ത്യയിലെത്തും; ചൈനീസ് പ്രസിഡന്റ് എത്തുന്നത് ഏഴ് വർഷത്തിനു ശേഷം

International
  •  2 hours ago
No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  3 hours ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 hours ago
No Image

ഇത് 'പുതുപ്പള്ളി സ്റ്റൈൽ'; നിയമസഭയിൽ എത്തിയത് സൈക്കിളിൽ, ഷർട്ടിൽ പിതാവിന്റെ ചിത്രം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Kerala
  •  2 hours ago
No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  3 hours ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  4 hours ago