HOME
DETAILS

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

  
January 18, 2025 | 5:05 AM

Fake certificate Inquiry about students who have gone abroad

കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം. 
കോഴിക്കോട് പറയഞ്ചേരിയിലെ സ്‌കൈമാർക്ക് എജ്യുക്കേഷൻ എന്ന സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് കടത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. 400 ലേറെ പേരാണ് സ്ഥാപനത്തിന്റെ സഹായത്തോടെ വിദേശത്തെത്തിയത്. ഇതിൽ എത്രപേർ വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. 

ഇവരുടെ മേൽവിലാസവും മറ്റു വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. 
കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ കോഴിക്കോട്  ഹൈലൈറ്റ് മാളിലേയും പറയഞ്ചേരിയിലേയും സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മെഡിക്കൽകോളജ് അസി.കമ്മിഷണറുടെ നിർദേശപ്രകാരം മിന്നൽ പരിശോധന നടത്തിയിരുന്നു.

മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഉപരിപഠനത്തിനായി ബന്ധപ്പെട്ട വിദ്യാർഥിയോട്, പണം നൽകിയാൽ വിദേശത്ത് എം.ബി.എ  പ്രവേശനം ശരിയാക്കാമെന്ന് പറഞ്ഞ്  സ്ഥാപനം പണം തട്ടിയെടുത്തതായുള്ള അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  6 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  6 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  6 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  6 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  6 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  6 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  6 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 days ago