HOME
DETAILS

യുഎസ് പ്രസിഡന്റായതിനു തൊട്ടുപിന്നാലെ ഇന്ത്യക്കും ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ട്രംപിന്റെ കര്‍ശന മുന്നറിയിപ്പ്

  
Shaheer
January 21 2025 | 11:01 AM

Trumps warning to India and BRICS countries immediately after becoming US President

ന്യൂയോര്‍ക്ക്: അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ ഇന്ത്യക്കും മറ്റു ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോളര്‍ മൂല്യത്തകര്‍ച്ച പിന്തുടരുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിന് 100 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.
 
ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള ചില ബ്രിക്‌സ് അംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പരാമര്‍ശം. 
'ഒരു ബ്രിക്‌സ് രാഷ്ട്രമെന്ന നിലയില്‍ അവര്‍ അക്കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100 ശതമാനം താരിഫ് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ അത് ഉടന്‍ ഉപേക്ഷിക്കും.' ട്രംപ് പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ തുടങ്ങിയ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പ് ഡോളറിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. 2023ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, വ്യാപാരത്തില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗത്തിനും അംഗരാജ്യങ്ങളുടെ ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും വേണ്ടി വാദിച്ചിരുന്നു.
 
2024 ജൂണില്‍, ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാര്‍ റഷ്യയില്‍ യോഗം ചേര്‍ന്ന് ഈ ശ്രമങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ദേശീയ കറന്‍സികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഇന്ത്യ ഡോളറൈസേഷന്‍ പിന്തുടരുകയല്ല, മറിച്ച് ഭൗമരാഷ്ട്രീയ മാറ്റങ്ങളില്‍ നിന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  3 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  3 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  3 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  3 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  3 days ago