HOME
DETAILS

യുഎസ് പ്രസിഡന്റായതിനു തൊട്ടുപിന്നാലെ ഇന്ത്യക്കും ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ട്രംപിന്റെ കര്‍ശന മുന്നറിയിപ്പ്

  
Web Desk
January 21, 2025 | 11:54 AM

Trumps warning to India and BRICS countries immediately after becoming US President

ന്യൂയോര്‍ക്ക്: അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ ഇന്ത്യക്കും മറ്റു ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോളര്‍ മൂല്യത്തകര്‍ച്ച പിന്തുടരുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിന് 100 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.
 
ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള ചില ബ്രിക്‌സ് അംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പരാമര്‍ശം. 
'ഒരു ബ്രിക്‌സ് രാഷ്ട്രമെന്ന നിലയില്‍ അവര്‍ അക്കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100 ശതമാനം താരിഫ് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ അത് ഉടന്‍ ഉപേക്ഷിക്കും.' ട്രംപ് പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ തുടങ്ങിയ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പ് ഡോളറിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. 2023ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, വ്യാപാരത്തില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗത്തിനും അംഗരാജ്യങ്ങളുടെ ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും വേണ്ടി വാദിച്ചിരുന്നു.
 
2024 ജൂണില്‍, ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാര്‍ റഷ്യയില്‍ യോഗം ചേര്‍ന്ന് ഈ ശ്രമങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ദേശീയ കറന്‍സികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഇന്ത്യ ഡോളറൈസേഷന്‍ പിന്തുടരുകയല്ല, മറിച്ച് ഭൗമരാഷ്ട്രീയ മാറ്റങ്ങളില്‍ നിന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  19 hours ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  19 hours ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  19 hours ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  20 hours ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  20 hours ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  20 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  21 hours ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  21 hours ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  21 hours ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago