HOME
DETAILS

അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസ്

  
Web Desk
January 21 2025 | 13:01 PM

Hamas says it will release four women in the next hostage exchange

ഗസ്സ: ഗസ്സയിലെ 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി പ്രകാരം ഇസ്‌റാഈലുമായുള്ള അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ വിട്ടയക്കുമെന്ന് ഹമാസ് ചൊവ്വാഴ്ച അറിയിച്ചു.

ഏറെക്കാലത്തെ ആശങ്കകള്‍ക്കു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ അമേരിക്കന്‍ ഭീമന്റെ ഭരണകാലഘട്ടത്തില്‍ കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിരവധി നയതന്ത്ര വിധഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തവണ പ്രസിഡന്റായപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസനം ചെയ്തതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശന വിധേയനയാട്ടുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെച്ചിരുന്നില്ല. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍, ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കിടയിലേക്ക് മടങ്ങുമ്പോള്‍ കരാര്‍ നിലനില്‍ക്കുമെന്നു തന്നെയാണ് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തലിനു പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായം ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇസ്‌റാഈലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ സംഘത്തിന് പകരമായി നാലു ഇസ്‌റാഈലി സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

പുതിയ യുഎസ് പ്രസിഡന്റായ താന്‍ താന്‍ ഇസ്‌റാഈലിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ തീരുമാനങ്ങളിലൊന്നില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം ട്രംപ് പിന്‍വലിച്ചിരുന്നു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ മടങ്ങിവരവിനെ അഭിനന്ദിച്ചിരുന്നു. ഉപരോധം നീക്കിയതിന് തീവ്ര വലതുപക്ഷ അനുഭാവിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ട്രംപിനോട് നന്ദി പറഞ്ഞു.

ഞായറാഴ്ച ആരംഭിച്ച ഉടമ്പടി പ്രകാരം 42 ദിവസത്തിലായി ഏകദേശം 1,900 പലസ്തീന്‍കാര്‍ക്ക് പകരമായി 33 ബന്ദികളെ ഗസ്സയില്‍ നിന്ന് തിരിച്ചയക്കും.

'ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു, പക്ഷേ ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഞങ്ങള്‍ ഈ സ്ഥലം പുനര്‍നിര്‍മ്മിക്കും.' തെക്കന്‍ ഗസ്സയിലെ റാഫയില്‍ താമസിക്കുന്ന ഇസ്മായില്‍ മദി പറഞ്ഞു. 

Hamas says it will release four women in the next hostage exchange


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago