HOME
DETAILS

അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസ്

  
Web Desk
January 21, 2025 | 1:49 PM

Hamas says it will release four women in the next hostage exchange

ഗസ്സ: ഗസ്സയിലെ 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി പ്രകാരം ഇസ്‌റാഈലുമായുള്ള അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ വിട്ടയക്കുമെന്ന് ഹമാസ് ചൊവ്വാഴ്ച അറിയിച്ചു.

ഏറെക്കാലത്തെ ആശങ്കകള്‍ക്കു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ അമേരിക്കന്‍ ഭീമന്റെ ഭരണകാലഘട്ടത്തില്‍ കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിരവധി നയതന്ത്ര വിധഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തവണ പ്രസിഡന്റായപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസനം ചെയ്തതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശന വിധേയനയാട്ടുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെച്ചിരുന്നില്ല. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍, ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കിടയിലേക്ക് മടങ്ങുമ്പോള്‍ കരാര്‍ നിലനില്‍ക്കുമെന്നു തന്നെയാണ് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തലിനു പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായം ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇസ്‌റാഈലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ സംഘത്തിന് പകരമായി നാലു ഇസ്‌റാഈലി സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

പുതിയ യുഎസ് പ്രസിഡന്റായ താന്‍ താന്‍ ഇസ്‌റാഈലിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ തീരുമാനങ്ങളിലൊന്നില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം ട്രംപ് പിന്‍വലിച്ചിരുന്നു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ മടങ്ങിവരവിനെ അഭിനന്ദിച്ചിരുന്നു. ഉപരോധം നീക്കിയതിന് തീവ്ര വലതുപക്ഷ അനുഭാവിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ട്രംപിനോട് നന്ദി പറഞ്ഞു.

ഞായറാഴ്ച ആരംഭിച്ച ഉടമ്പടി പ്രകാരം 42 ദിവസത്തിലായി ഏകദേശം 1,900 പലസ്തീന്‍കാര്‍ക്ക് പകരമായി 33 ബന്ദികളെ ഗസ്സയില്‍ നിന്ന് തിരിച്ചയക്കും.

'ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു, പക്ഷേ ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഞങ്ങള്‍ ഈ സ്ഥലം പുനര്‍നിര്‍മ്മിക്കും.' തെക്കന്‍ ഗസ്സയിലെ റാഫയില്‍ താമസിക്കുന്ന ഇസ്മായില്‍ മദി പറഞ്ഞു. 

Hamas says it will release four women in the next hostage exchange


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  8 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  8 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  8 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  8 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  8 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  8 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  8 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  8 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  8 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  8 days ago