HOME
DETAILS

അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസ്

  
Web Desk
January 21 2025 | 13:01 PM

Hamas says it will release four women in the next hostage exchange

ഗസ്സ: ഗസ്സയിലെ 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി പ്രകാരം ഇസ്‌റാഈലുമായുള്ള അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ വിട്ടയക്കുമെന്ന് ഹമാസ് ചൊവ്വാഴ്ച അറിയിച്ചു.

ഏറെക്കാലത്തെ ആശങ്കകള്‍ക്കു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ അമേരിക്കന്‍ ഭീമന്റെ ഭരണകാലഘട്ടത്തില്‍ കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിരവധി നയതന്ത്ര വിധഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തവണ പ്രസിഡന്റായപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസനം ചെയ്തതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശന വിധേയനയാട്ടുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെച്ചിരുന്നില്ല. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍, ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കിടയിലേക്ക് മടങ്ങുമ്പോള്‍ കരാര്‍ നിലനില്‍ക്കുമെന്നു തന്നെയാണ് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തലിനു പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായം ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇസ്‌റാഈലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ സംഘത്തിന് പകരമായി നാലു ഇസ്‌റാഈലി സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

പുതിയ യുഎസ് പ്രസിഡന്റായ താന്‍ താന്‍ ഇസ്‌റാഈലിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ തീരുമാനങ്ങളിലൊന്നില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം ട്രംപ് പിന്‍വലിച്ചിരുന്നു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ മടങ്ങിവരവിനെ അഭിനന്ദിച്ചിരുന്നു. ഉപരോധം നീക്കിയതിന് തീവ്ര വലതുപക്ഷ അനുഭാവിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ട്രംപിനോട് നന്ദി പറഞ്ഞു.

ഞായറാഴ്ച ആരംഭിച്ച ഉടമ്പടി പ്രകാരം 42 ദിവസത്തിലായി ഏകദേശം 1,900 പലസ്തീന്‍കാര്‍ക്ക് പകരമായി 33 ബന്ദികളെ ഗസ്സയില്‍ നിന്ന് തിരിച്ചയക്കും.

'ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു, പക്ഷേ ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഞങ്ങള്‍ ഈ സ്ഥലം പുനര്‍നിര്‍മ്മിക്കും.' തെക്കന്‍ ഗസ്സയിലെ റാഫയില്‍ താമസിക്കുന്ന ഇസ്മായില്‍ മദി പറഞ്ഞു. 

Hamas says it will release four women in the next hostage exchange


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  10 hours ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  10 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  11 hours ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  11 hours ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  11 hours ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  11 hours ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  11 hours ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  12 hours ago