HOME
DETAILS

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

  
Web Desk
February 07, 2025 | 4:33 AM

Controversy in Uttarakhand Muslim Youths Personal Details Leaked in Hindutva Groups Under Uniform Civil Code

ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കൊണ്ടുവന്ന ഏക സിവില്‍കോഡിന്റെ മറവില്‍ ലിവ് ഇന്‍ റിലേഷനിലെ മുസ്‌ലിം യുവാക്കളുടെ പേരുകള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. ഏകസിവില്‍ കോഡ് നിയമപ്രകാരം ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളും (വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കല്‍) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇതുപ്രകാരം സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുസ്‌ലിം യുവാക്കളുടെ വിശദാംശങ്ങള്‍ ആണ് ഹിന്ദുത്വവാദികളുടെ ഗ്രുപ്പുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിക്കുന്നത്. ഇതോടെ പങ്കാളികള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ഉദ്ധംസിങ് നഗര്‍ സ്വദേശി മുഹമ്മദ് ഷാനു (22) ആണ് പരാതിയുമായി രംഗത്തുവന്നത്. ഉദ്ധംസിങ് നഗറിലെ സബ്ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫിസില്‍ കഴിഞ്ഞമാസം ഏഴിന് ആണ് മുഹമ്മദ് ഷാനു, അകാന്‍ഷ കന്ദാരിയെ (23) വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് അപേക്ഷിച്ചത്. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഷാനുവിന് തന്റെ കുടുംബത്തില്‍നിന്ന് സന്ദേശം ലഭിച്ചു. അപേക്ഷയുടെ വിശദാംശങ്ങളും ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളടങ്ങിയതുമായ വാട്‌സ്ആപ്പ് സന്ദേശം ആയിരുന്നു അത്. ഹിന്ദുത്വവാദികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം കുടുംബത്തിനും ലഭിക്കുകയായിരുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഷാനു നല്‍കിയ പരാതിയില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ബസ്പൂര്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം മകളെ ഷാനു വശീകരിക്കുകയായിരുന്നുവെന്നും മതംമാറ്റമാണ് ലക്ഷ്യമെന്നും ആരോപിച്ച് യുവതിയുടെ മാതാവ് മജിസ്‌ട്രേറ്റിനും പരാതി നല്‍കി. ഇതുപ്രകാരം യുവതിയെ മജിസ്‌ട്രേറ്റ് വിളിപ്പിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയാകുന്നതെന്ന് അവര്‍ മൊഴിനല്‍കിയതോടെ മാതാവിന്റെ പരാതി തള്ളി. തുടക്കത്തില്‍ യുവതിയുടെ മാതാവിന് പരാതിയില്ലായിരുന്നുവെന്നും എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പരാതിപ്പെട്ടതെന്നും ഷാനു പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നതും കാരണം ബ്യൂട്ടീഷ്യന്‍ ഷോപ്പ് നടത്തുന്ന ഷാനുവിന്റെ വരുമാനത്തെയും ബാധിച്ചു.

മിശ്രവിവാഹിതരുടെയും ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളുടെയും വിവരങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് ചോര്‍ന്നുകിട്ടുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

 

 In Uttarakhand, governed by the BJP, there is growing controversy as the personal details of Muslim youth involved in live-in relationships have been circulated in Hindutva groups.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  6 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  6 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  6 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  6 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  6 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  6 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  6 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  6 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  6 days ago