HOME
DETAILS

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

  
Web Desk
February 07, 2025 | 4:33 AM

Controversy in Uttarakhand Muslim Youths Personal Details Leaked in Hindutva Groups Under Uniform Civil Code

ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കൊണ്ടുവന്ന ഏക സിവില്‍കോഡിന്റെ മറവില്‍ ലിവ് ഇന്‍ റിലേഷനിലെ മുസ്‌ലിം യുവാക്കളുടെ പേരുകള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. ഏകസിവില്‍ കോഡ് നിയമപ്രകാരം ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളും (വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കല്‍) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇതുപ്രകാരം സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുസ്‌ലിം യുവാക്കളുടെ വിശദാംശങ്ങള്‍ ആണ് ഹിന്ദുത്വവാദികളുടെ ഗ്രുപ്പുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിക്കുന്നത്. ഇതോടെ പങ്കാളികള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ഉദ്ധംസിങ് നഗര്‍ സ്വദേശി മുഹമ്മദ് ഷാനു (22) ആണ് പരാതിയുമായി രംഗത്തുവന്നത്. ഉദ്ധംസിങ് നഗറിലെ സബ്ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫിസില്‍ കഴിഞ്ഞമാസം ഏഴിന് ആണ് മുഹമ്മദ് ഷാനു, അകാന്‍ഷ കന്ദാരിയെ (23) വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് അപേക്ഷിച്ചത്. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഷാനുവിന് തന്റെ കുടുംബത്തില്‍നിന്ന് സന്ദേശം ലഭിച്ചു. അപേക്ഷയുടെ വിശദാംശങ്ങളും ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളടങ്ങിയതുമായ വാട്‌സ്ആപ്പ് സന്ദേശം ആയിരുന്നു അത്. ഹിന്ദുത്വവാദികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം കുടുംബത്തിനും ലഭിക്കുകയായിരുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഷാനു നല്‍കിയ പരാതിയില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ബസ്പൂര്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം മകളെ ഷാനു വശീകരിക്കുകയായിരുന്നുവെന്നും മതംമാറ്റമാണ് ലക്ഷ്യമെന്നും ആരോപിച്ച് യുവതിയുടെ മാതാവ് മജിസ്‌ട്രേറ്റിനും പരാതി നല്‍കി. ഇതുപ്രകാരം യുവതിയെ മജിസ്‌ട്രേറ്റ് വിളിപ്പിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയാകുന്നതെന്ന് അവര്‍ മൊഴിനല്‍കിയതോടെ മാതാവിന്റെ പരാതി തള്ളി. തുടക്കത്തില്‍ യുവതിയുടെ മാതാവിന് പരാതിയില്ലായിരുന്നുവെന്നും എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പരാതിപ്പെട്ടതെന്നും ഷാനു പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നതും കാരണം ബ്യൂട്ടീഷ്യന്‍ ഷോപ്പ് നടത്തുന്ന ഷാനുവിന്റെ വരുമാനത്തെയും ബാധിച്ചു.

മിശ്രവിവാഹിതരുടെയും ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളുടെയും വിവരങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് ചോര്‍ന്നുകിട്ടുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

 

 In Uttarakhand, governed by the BJP, there is growing controversy as the personal details of Muslim youth involved in live-in relationships have been circulated in Hindutva groups.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  7 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  7 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  7 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  7 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  7 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  7 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  7 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  7 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  7 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  7 days ago