
ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‍ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ കോൺഗ്രസിനും ആം ആദ്മി പാര്‌ട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിൽ ശിവസേന യുബിടി വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള പൊട്ടിത്തെറിയാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് പാർട്ടി മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികൾ കാവി പാർട്ടിക്കെതിരെ പോരാടുന്നതിന് പകരം പരസ്പരം പോരടിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ സഖ്യത്തിൻറെ ആവശ്യമെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ഡൽഹിയിലെ 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് അരവിന്ദ് കെജ്‍രിവാളിൻറെ നേതൃത്വത്തിലുള്ള ആം ആദ്മിയെ ബി.ജെ.പി തലസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി വെറും 22 സീറ്റിൽ ചുരുങ്ങി. തുടർച്ചയായ മൂന്നാം തവണയും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് ഇത്തവണയും ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല - മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
''ഡൽഹിയിൽ എ.എ.പിയും കോൺഗ്രസും പരസ്പരം നശിപ്പിക്കാൻ പോരാടി, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കാര്യങ്ങൾ എളുപ്പമാക്കി. ഇത് തുടരുകയാണെങ്കിൽ, എന്തിനാണ് സഖ്യമുണ്ടാക്കുന്നത്? നിങ്ങളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുക''മുഖപ്രസംഗത്തിൽ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുകയാണെങ്കിൽ , അത് മോദിയുടെയും ഷായുടെയും കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ തമ്മിലടി തന്നെയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിത പരാജയത്തിന് കാരണമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
അരവിന്ദ് കെജ്‌രിവാളിനെതിരായ പരാമർശത്തിന് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെയും 'സാമ്‌ന' വിമർശിക്കുന്നുണ്ട്. മുൻ അഴിമതി വിരുദ്ധ പ്രസ്ഥാനം ഒരിക്കൽ എ.എ.പി മേധാവിയുടെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയെന്നും ചൂണ്ടിക്കാട്ടി. ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവി രാജ്യത്തെ ജനാധിപത്യ പ്രക്രിയകളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള അനൈക്യമാണ് കാവി ക്യാമപിനെ നേരിട്ട് സഹായിച്ചതെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർക്കുന്നു.
'ഇൻഡ്യ' സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.'തമ്മിലടിക്കുന്നത് തുടരൂ' എന്നായിരുന്നു ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞത്. ഡൽഹിയിലെ 70ൽ 15 സീറ്റ് കോൺഗ്രസിന് നൽകി, ബാക്കി 55 സീറ്റിൽ ആം ആദ്മി മത്സരിക്കട്ടെ എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ ചർച്ചയ്ക്ക് പോലും ഇടയില്ലാത്ത തരത്തിൽ വഴിയടച്ചത് അരവിന്ദ് കെജ്‌രിവാളിൻറെ നിലപാടാണെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.സഖ്യ കക്ഷികളുടെ ഈഗോ തുടർന്നാൽ ഡൽഹി ഇനിയും ആവർത്തിക്കുമെന്നാണ് തൃണമൂലൽ കോൺഗ്രസിൻറെ മുന്നറിയിപ്പ്. എൻസിപി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കളും ആശങ്ക പങ്കുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 14 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 14 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 14 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 14 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 14 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 14 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 14 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 14 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 14 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 14 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 14 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 14 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 14 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 15 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 15 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 15 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 15 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 15 days ago
'ഇസ്റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി
International
• 15 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 15 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 15 days ago