HOME
DETAILS

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

  
Web Desk
August 30 2025 | 02:08 AM

india invited taliban minister amir khan muttaqi to india

ന്യൂഡൽഹി: താലിബാൻ അധികാരത്തിലേറി നാലുവർഷത്തിന് ശേഷം അഫ്ഗാൻ മന്ത്രിയുടെ ആദ്യ ഉന്നതതല രാഷ്ട്രീയ സന്ദർശനത്തിനൊരുങ്ങി ഇന്ത്യ. താലിബാൻ സർക്കാരിലെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. സന്ദർശന തിയതി നിശ്ചയിച്ചിട്ടില്ല. സ്ഥിരീകരിച്ചുകഴിഞ്ഞാൽ താലിബാൻ നേതാവിനെ സന്ദർശിക്കാൻ അനുവദിക്കുന്നതിനായി ഇന്ത്യ യു.എൻ രക്ഷാസമിതിയെ സമീപിക്കും. നിലവിൽ യു.എൻ ഉപരോധപട്ടികയിലുള്ള വ്യക്തിയായതിനാൽ അമീർ ഖാൻ മുത്തഖിയുടെ ഔദ്യോഗിക സന്ദർശനത്തിന് രക്ഷാസമിതിയുടെ അംഗീകാരം ആവശ്യമാണ്. എല്ലാ കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്ന യു.എന്നിന്റെ ഉപരോധ സമിതി യാത്രാ ഇളവുകൾ ഏകകണ്ഠമായി അംഗീകരിക്കണം.

താലിബാൻ മന്ത്രിയെ ഇന്ത്യ ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഉപരോധമുൾപ്പെടെയുള്ള തടസങ്ങളുള്ളതിനാലാണ് സന്ദർശനം നീളുന്നതെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. അംഗീകാരം ലഭിക്കുന്നതോടെ സന്ദർശനം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിനിധീകരിക്കുന്നതാകുമെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. ഇതുസംബന്ധിച്ച യു.എൻ സമിതി അധ്യക്ഷപദവി നിലവിൽ പാകിസ്ഥാനാണ്. ഈ മാസം ആദ്യം യു.എസ് എതിർപ്പുന്നയിച്ചതിനാൽ മുത്തഖിയുടെ പാക് സന്ദർശനം സാധ്യമായിരുന്നില്ല.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ രൂപപ്പെട്ട ഇന്ത്യാ-പാക് സംഘർഷം അയവുവന്നതിന് തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മുത്തഖിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് സന്ദർശനം സംബന്ധിച്ച് തീരുമാനമായത്. 

അദ്യം വിയോജിപ്പ്, പിന്നെ അടുപ്പം 

2021 ഓഗസ്റ്റിൽ യു.എസ് അധിനിവേശ സൈന്യം അഫ്ഗാൻ വിട്ടതിനെ തുടർന്ന് താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്ഗാൻ പൗരന്മാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കുകയും കാബൂളിലെ എംബസി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും താലിബാനെ അകറ്റാതെ, തന്ത്രപ്രധാനമായ സമീപനം ആയിരുന്നു ഇന്ത്യ സ്വീകരിച്ചുപോന്നത്.

മേഖലയിലെ പ്രധാന എതിരാളികളായ ചൈനയും പാകിസ്താനും താലിബാനുമായി അടുപ്പം കാണിക്കാനുള്ള സാധ്യതമുന്നിൽക്കണ്ട്, അഫ്ഗാൻ ഭരണകൂടവുമായി 2023ൽ ഇന്ത്യ ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. തുടർന്ന് ഇരുരാജ്യത്തെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലും പലതവണ ചർച്ചനടക്കുകയുംചെയ്തു. ഇതിനൊടുവിലാണ് വിദേശകാര്യമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. നിലവിൽ താലിബാന് ഇന്ത്യയിൽ ഔദ്യോഗിക നയതന്ത്രകാര്യാലയം ഇല്ലെങ്കിലും, മുംബൈയിൽ അനൗദ്യോഗിക കോൺസുലേറ്റ് പ്രവർത്തിക്കുന്നുണ്ട്. 'സാങ്കേതിക സംഘം' എന്നപേരിൽ കാബൂളിൽ ഇന്ത്യക്കും ഓഫിസുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ

Kerala
  •  2 days ago
No Image

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

Kerala
  •  2 days ago
No Image

എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു

Football
  •  2 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല

Kerala
  •  2 days ago
No Image

കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്

Kuwait
  •  2 days ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും

National
  •  2 days ago
No Image

ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു

qatar
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

Kerala
  •  2 days ago
No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  2 days ago

No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  2 days ago
No Image

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

International
  •  2 days ago
No Image

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്

uae
  •  2 days ago
No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  2 days ago