HOME
DETAILS

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി

  
February 10, 2025 | 1:30 PM

Chemicals including soaps take action against 12 firms

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ പിടി വീണത് 12 സ്ഥാപനങ്ങൾക്ക്. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 

ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്.

ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്നാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി നിർദേശം നൽകിയത്.

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. ഇനി എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണം; പുതിയ ബിൽ അവതരിപ്പാക്കാനൊരുങ്ങി ഇസ്റാഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്

International
  •  a minute ago
No Image

സി.ജെ റോയിയുടെ മരണം: ദുരൂഹതകൾക്കിടെ നിർണ്ണായക വെളിപ്പെടുത്തലിന് കോൺഫിഡന്റ് ഗ്രൂപ്പ്; തിങ്കളാഴ്ച വാർത്താസമ്മേളനം

Kerala
  •  15 minutes ago
No Image

സമസ്ത ഇളംതലമുറക്ക് സഹിഷ്ണുത പകരുന്ന പ്രസ്ഥാനം: മണിശങ്കർ അയ്യർ

Kerala
  •  22 minutes ago
No Image

വാങ്കഡെയിൽ ഇന്ത്യയെ വിറപ്പിച്ച് യുഎസ്എ ബൗളർമാർ; ഒറ്റക്ക് പൊരുതി ഇന്ത്യൻ നായകൻ, അമേരിക്കയ്ക്ക് വിജയലക്ഷ്യം 162 റൺസ്

Cricket
  •  24 minutes ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ പരുക്കേറ്റ ഫലസ്തീനികൾക്ക് യുഎഇയുടെ കൈത്താങ്ങ്; ഫ്ലോട്ടിംഗ് ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിച്ചു

uae
  •  41 minutes ago
No Image

ഗാസിയാബാദ് പെൺകുട്ടികളുടെ ആത്മഹത്യ: ഒരേ പുരുഷനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ; കൊറിയൻ കണ്ടന്റ് ഭ്രമവും കോടികളുടെ കടവും ദുരന്തത്തിന് പിന്നിൽ

crime
  •  44 minutes ago
No Image

റോഡിൽ കയർ കെട്ടി കെണിയൊരുക്കി; കോതമംഗലത്ത് സി.പി.എം നേതാവിനെ അപായപ്പെടുത്താൻ ശ്രമം; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  an hour ago
No Image

ഇക്കിളിയാക്കിയതിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

നടക്കാവിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; നാല് യുവാക്കൾ പിടിയിൽ, പിടിയിലായത് ലഹരി പാക്ക് ചെയ്യുന്നതിനിടെ

crime
  •  2 hours ago
No Image

യുഎഇയിലെ സ്കൂൾ നിയമങ്ങളിൽ നിർണായക മാറ്റം; ലഞ്ച് ബോക്സിൽ ഈ ഭക്ഷണങ്ങൾ പാടില്ല

uae
  •  2 hours ago