HOME
DETAILS

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

  
Abishek
February 10 2025 | 16:02 PM

Bengaluru Stabbing Incident Four Injured Within Five Hours Not a Serial Killer Say Police

ബെംഗളൂരു: ഇന്ദിരാനഗറില്‍ അഞ്ച് മണിക്കൂറിനുള്ളിൽ നാലു പേരെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്.  ഫെബ്രുവരി എട്ടിനായിരുന്നു കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കൃത്യം നടത്തിയത് സീരിയല്‍ കില്ലറാണെന്നുള്ള തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതി ഒരു സീരിയര്‍ കില്ലര്‍ അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലിസ് വ്യക്തമാക്കി. 

ആക്രമണത്തിനിരയായവര്‍ അപകടനില തരണം ചെയ്തെന്നും പൊലിസ് അറിയിച്ചു. റെക്കോര്‍ഡുകൾ പ്രകാരം മൊബൈല്‍ ഫോണ്‍ മോഷ്ടാവാണ് പ്രതിയെന്നും മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് കൃത്യം ചെയ്തതെന്നും ബെംഗളൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവരാജ് വ്യക്തമാക്കി. ആറ് കേസുകളില്‍ പ്രതിയായ കദംബ നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

ശനിയാഴ്ച രാത്രിയായിരുന്നു കദംബ മദ്യപിച്ച് നാലുപേരെ കുത്തിയത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ജസ്വന്ത് എന്ന 19 കാരനെയാണ് ഇയാള്‍ ആദ്യം കുത്തിയത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തിച്ചു. പിറകില്‍ കയറിയ ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ആവശ്യപ്പെട്ട വഴിയിലൂടെ ജസ്വന്ത് വണ്ടി എടുക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ ജസ്വന്തിനെ വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

അടുത്തതായി കദംബയുടെ ഇര റോഡ് സൈഡില്‍ പാനി പൂരി വില്‍ക്കുകയായിരുന്ന ദീപക് കുമാര്‍ (24) എന്നയാളായിരുന്നു. കദംബ പാനി പൂരി ആവശ്യപ്പെട്ടപ്പോള്‍ പാനി പൂരി തീര്‍ന്നു എന്നാണ് ദീപക് പറഞ്ഞത്. തുടര്‍ന്ന് പ്രതി തെറിവിളിക്കുകയും കടയിലെ ആളുകള്‍ പോയതിനു ശേഷം കത്തി പുറത്തെടുത്ത് ദീപക്കിന്‍റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. പിന്നീട്, അവിടെ നിന്ന് 800 മീറ്റര്‍ മാറി പാനി പൂരി കട നടത്തുന്ന തമ്മയ്യ എന്ന 44 കാരനെയാണ് പ്രതി ആക്രമിച്ചത്. കദംബ പാനി പൂരി ചോദിച്ചപ്പോള്‍ തമ്മയ്യ കൊടുത്തു. എന്നാല്‍ തമ്മയ്യ ഇയാളോട് പണം ആവശ്യപ്പെട്ടു. 30 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തമ്മയ്യയുടെ മുഖത്ത് കത്തികൊണ്ട് പരുക്കേല്‍പ്പിച്ച് കദംബ ഓടി രക്ഷപ്പെടുകയായിരുന്നു.

നാലാമത്തെ സംഭവം പാതിരാത്രി 2.30 ഓടെയായിരുന്നു. ആദില്‍ ആമിര്‍ സാബ് എന്ന 24കാരനായ ബൈക്ക് ടാക്സി ഡ്രൈവറോട് കദംബ കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. എന്നാൽ താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ കദംബ ആദിലിന്റെ കയ്യിലും കഴുത്തിലും വെട്ടി. ശേഷം മൊബൈല്‍ ഫോണും സ്കൂട്ടറും പിടിച്ചുവാങ്ങി. സംഭവം വാര്‍ത്തായായതോടെ നഗരത്തില്‍ സീരിയല്‍ കില്ലര്‍ ഇറങ്ങി എന്ന തരത്തില്‍ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു. അതൊടെ പൊലിസ് വിഷയത്തില്‍ കൃത്യത വരുത്തുകയായിരുന്നു.

Bengaluru police have ruled out the possibility of a serial killer being on the loose, following a stabbing incident that left four people injured within a span of five hours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  5 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  5 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  6 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  7 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago