HOME
DETAILS

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിക്ക് മാനസിക വിഭ്രാന്തിയില്ല, പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

  
Sudev
February 15 2025 | 02:02 AM

Police to submit charge sheet today in Chendamangalam massacre case

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയായ ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. കൊലപാതകം നടക്കുന്ന സമയത്ത് ഋതു ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിൽ ഉണ്ട്. നൂറിലധികം വരുന്ന സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളുമാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞ മാസമായിരുന്നു ഒരു കുടുംബത്തിലെ മൂന്ന് ആളുകളെയും ഋതു കൊലപ്പെടുത്തിയത്. അയൽ വീട്ടിൽ അതിക്രമിച്ചു കയറി ഋതു മൂന്ന് ആളുകളെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാട്ടിപ്പറമ്പിൽ വേണു, വേണുവിന്റെ ഭാര്യയായ ഉഷ, മകൾ വിനിഷ എന്നിവരെയാണ് ഋതു കൊന്നത്. മൂന്ന് ആളുകളെയും തലക്കടിച്ചായിരുന്നു പ്രതി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. 

ഈ ക്രൂരകൃത്യം നടത്തിയതിനുശേഷം പ്രതി പൊലിസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇതിനു പുറമേ അഞ്ച് കേസുകളിലും ഋതു പ്രതിയാണ്. 2021 മുതൽ ഋതുവിനെ പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറിലും ഡിസംബറിലും ചേന്ദമംഗലത്തെ ഋതുവിന്റെ വീട്ടിൽ പൊലിസ് എത്തിയിരുന്നു.

പ്രതിക്കെതിരെ നേരത്തെ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു ദാരുണ സംഭവം ഉണ്ടാകില്ലെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. തന്നെയും വീട്ടുകാരെയും കളിയാക്കിയതിന് പിന്നാലെയാണ് താൻ ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് ഋതു ചോദ്യം ചെയ്യലിൽ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago