HOME
DETAILS

ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ് 

  
Laila
February 15 2025 | 03:02 AM

Chandrachud answered in the BBC interview

ന്യൂഡല്‍ഹി:ബി.ബി.സി ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ സാക്കറുമായുള്ള 'ഹാര്‍ഡ് ടാള്‍ക്ക്' അഭിമുഖത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേരിട്ടത് കടുത്ത ചോദ്യങ്ങള്‍. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം, ആരാധനാലയ സംരക്ഷണ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370 ാം വകുപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള അതിവൈകാരികവും സുപ്രധാനവുമായ കേസുകളില്‍ ഭരണകക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പുറത്തുവന്ന ഉത്തരവുകളില്‍ പങ്കാളിയായ ചന്ദ്രചൂഡ്, ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.

ജമ്മുകശ്മീരിന്റെ 370 ാം വകുപ്പ് റദ്ദാക്കിയ വിധിയെ അദ്ദേഹം അഭിമുഖത്തില്‍ ന്യായീകരിച്ചു. 370ാം വകുപ്പ് റദ്ദാക്കിയതില്‍ നിയമ പണ്ഡിതര്‍ക്ക് നിരാശയുണ്ടായിട്ടുണ്ടെന്ന നിരീക്ഷണത്തിന്, ഭരണഘടനയിലെ പരിവര്‍ത്തന വ്യവസ്ഥകളുടെ ഭാഗമായിരുന്ന ആര്‍ട്ടിക്കിള്‍ 370 എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ഇത്തരത്തിലുള്ള വ്യവസ്ഥ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ അത് സ്വീകാര്യമാണെന്ന് അംഗീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. 

കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞതായും ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു. കശ്മീരില്‍ ജനാധിപത്യം തിരികെയെത്തിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന ചന്ദ്രചൂഡിന്റെ മറുപടിക്ക്, സമ്പൂര്‍ണമായ സംസ്ഥാന പദവിയില്ലാതെയുള്ള പുനസ്ഥാപനം എന്ന് മറുചോദ്യമുന്നയിച്ച് അദ്ദേഹത്തെ സ്റ്റീഫന്‍ സാക്കര്‍ തിരുത്തുന്നുമുണ്ട്. 

താങ്കളെപ്പോലെയുള്ള മേല്‍ജാതിക്കാരാണല്ലോ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അടക്കിവാഴുന്നതെന്നും, ഇവിടെ ലിംഗ, സാമുദായികനീതി കാണുന്നില്ലല്ലോ എന്നുമുള്ള ചോദ്യത്തോട് കണക്കുകള്‍ സഹിതമുള്ള മറുപടി പറയാന്‍ ചന്ദ്രചൂഡിന് കഴിഞ്ഞില്ല.ബാബരി മസ്ജിദ് കേസ് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം വിശദമായി പ്രതികരിച്ചെങ്കിലും ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ഉണ്ടായത്.

ചോദ്യം: താങ്കള്‍ ഉള്‍പ്പെട്ട ബഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ആരാധനാലയ നിയമത്തിന് ഒരു അപവാദമേയുള്ളുവെന്നും അത് അയോധ്യകേസില്‍ മാത്രമാണെന്നുമാണ് അതില്‍ കോടതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗ്യാന്‍വാപി കേസിലെ വിധി വിമര്‍ശിക്കപ്പെട്ടത്.?

ഉത്തരം: അയോധ്യ കേസില്‍ വസ്തുതാപരമായ തര്‍ക്കമാണ് പരിശോധിച്ചത്. വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. അതിനെ വിമര്‍ശിക്കാനും അംഗീകരിക്കാനുമുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഗ്യാന്‍വാപി കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞിട്ടില്ല. 

ചോദ്യം: അയോധ്യകേസിലെ വിധിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ദൈവികതയിലേക്ക് തിരിഞ്ഞെന്നാണ് വിമര്‍ശനം.

ഉത്തരം: ആയിരത്തോളം പേജുകളുള്ള വിധിയാണ് അയോധ്യയിലേത്. ഓരോ പേജിലും വസ്തുതകളുടെയും തെളിവുകളുടെയും വിശകലനമാണ്. 
വിശ്വാസം എന്നത് എന്നെ സംബന്ധിച്ച് വെറും വിശ്വാസമല്ല. സാര്‍വ്വലൗകികതയും സഹാനുഭൂതിയുമാണ് വിശ്വാസം എന്നെ പഠിപ്പിക്കുന്നത്.  
ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു ജഡ്ജി ഭക്തനോ നിരീശ്വരവാദിയോ ആവേണ്ടതില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago