HOME
DETAILS

ഇഡി ചമഞ്ഞ് റെയ്ഡ്;കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം കവര്‍ന്നു, കൊടുങ്ങല്ലൂര്‍ എ.എസ്.ഐ അറസ്റ്റില്‍

  
February 16, 2025 | 6:03 AM

kodungalur asi arrested for fraud case at karnataka

തൃശൂര്‍: കര്‍ണാടകയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചമഞ്ഞ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അറസ്റ്റില്‍. കര്‍ണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ (50) ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

കവര്‍ച്ചയില്‍ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു. കര്‍ണാടക സ്വദേശികളാണ് രണ്ട് പേര്‍ കൂടി പ്രതികളാണെന്നാണ് അറിയുന്നത്. 

കഴിഞ്ഞ ജനുവരി മൂന്നിനാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കോള്‍നാട് നര്‍ഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടില്‍ 'റെയ്ഡ്' നടത്തിയത്. രാത്രി എട്ടോടെ തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറുകയായിരുന്നു. സുലൈമാന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനു വീട്ടില്‍ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈല്‍ ഫോണുകളും സംഘം പിടിച്ചെടുത്തു.

തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാല്‍ പൊലീസിനു പരാതി നല്‍കുകയായിരുന്നു.  3 പേര്‍ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇവരെ  ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്. പിന്നാലെ മാപ്രാണം മടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിന് എത്തിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാതെ റൊണാൾഡോ; അൽ-നാസറിൽ 'ബഹിഷ്‌കരണ' പ്രതിഷേധം തുടരുന്നതായി റിപ്പോർട്ട്

Football
  •  a day ago
No Image

പ്രവാസികളുടെ നെഞ്ചുതീയാക്കി വിമാനക്കമ്പനികൾ; കേരളത്തിൽനിന്ന് യുഎഇയിലേക്ക് മടങ്ങാൻ നൽകേണ്ടത് നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിന്റെ ഏഴിരട്ടി വരെ

uae
  •  a day ago
No Image

ആഗോള ടിക്കറ്റ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍; യാത്രക്കാര്‍ക്ക് വന്‍ ഇളവ്

oman
  •  a day ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീം അവരാണ്: ധോണി

Cricket
  •  a day ago
No Image

കോഴിക്കോട് ഒൻപതുവയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ടൂറിസ്റ്റുകള്‍ക്ക് വാറ്റ് റീഫണ്ട് പദ്ധതി പ്രഖ്യാപിച്ച് ഒമാന്‍ നികുതി അതോറിറ്റി

oman
  •  a day ago
No Image

'ഞാൻ ആരെയെങ്കിലും സമാധാന നോബലിന് നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ആയിരിക്കും'; പ്രഖ്യാപനവുമായി തിമോർ-ലെസ്റ്റെ പ്രസിഡന്റ്

uae
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: കേരളമടക്കം 5 സംസ്ഥാനങ്ങളിലേക്ക് 1444 നിരീക്ഷകർ; പരിശീലനം ഡൽഹിയിൽ തുടങ്ങി

Kerala
  •  a day ago
No Image

ഒടുവിൽ സഞ്ജുവും വീണു; ലോകകപ്പിൽ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

ദുബൈയിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി; രക്ഷകരായി പ്രവാസി ദമ്പതികൾ

uae
  •  a day ago