HOME
DETAILS

പറഞ്ഞുപറ്റിക്കുന്നു സർക്കാർ;   ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ

  
നിസാം കെ. അബ്ദുല്ല 
February 28 2025 | 02:02 AM

wayanad Many families have to return to disaster areas

കൽപ്പറ്റ: ദുരന്തമുണ്ടായ ആദ്യ മണിക്കൂർ മുതൽ ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സർക്കാർ ഒടുവിൽ ദുരന്തബാധിതരെ തന്ത്രപൂർവം കൈയൊഴിയുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം കൈകൊണ്ട തീരുമാനങ്ങൾ സർക്കാർ മുൻപ് പറഞ്ഞ പ്രഖ്യാപനങ്ങൾക്കെല്ലാം വിപരീതമാണ്. ഇതോടെ ഉരുളിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങളിലടക്കം നൂറുകണക്കിന് കുടുംബങ്ങൾ ദുരന്തഭൂമിയിലേക്ക് തന്നെ തിരികെപോകേണ്ട അവസ്ഥയിലാണ്. 

നോ ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകളെ ഉൾപ്പെടുത്തിയ കരട് ഫേസ് 2 ബി ലിസ്റ്റ്, നോ ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ച് തിട്ടപ്പെടുത്താനാണ് വയനാട് ജില്ലാ കലക്ടർക്ക് മന്ത്രിസഭാ യോഗം നിർദേശം നൽകിയത്. 
ഇതോടെ ഉരുളെടുത്ത ഭൂമിയിൽ പലയിടത്തായി സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് ഉടമകൾ തിരികെ മടങ്ങേണ്ടി വരും. പുഞ്ചിരിമട്ടത്ത് 20ലധികം വീടുകൾ നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിക്ക് പുറത്തായുണ്ട്. മുണ്ടക്കൈയിൽ 50ഓളം കുടുംബങ്ങളാണ്  പുറത്താകുക. 

സർക്കാർ നിർദേശിച്ച മാനദണ്ഡം അനുസരിച്ച് മുണ്ടക്കൈയിലെ ലയങ്ങളിൽ താമസിക്കുന്നവരും ദുരന്തഭൂമിയിലേക്കുതന്നെ മടങ്ങേണ്ടി വരും. ചൂരൽമല സ്‌കൂൾ റോഡിന് മുകളിലെ പടവെട്ടിക്കുന്നിൽ 37ഓളം കുടുംബങ്ങളുണ്ട്. സ്‌കൂൾ റോഡിന് എതിർഭാഗം, വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിലും നിരവധി കുടുംബങ്ങൾക്കും സർക്കാർ തീരുമാനം കാരണം ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്. 

വയനാട്ടിലെത്തിയ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മൂന്ന് വാർഡുകളിലായി 1024 കുടുംബങ്ങളെ പനുരധിവസിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കുടുംബശ്രീയുടെ മൈക്രോപ്ലാൻ പദ്ധതിയിൽ 1084 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ മാസം ഏഴ് കഴിഞ്ഞപ്പോൾ സർക്കാർ ദുരന്തബാധിതരെ പറഞ്ഞ് പറ്റിക്കുകയാണ്.

 2019ൽ പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ ഇതേ രീതിയിലായിരുന്നു സർക്കാർ നടപടികൾ. അന്ന് 106 കുടുംബങ്ങളായിരുന്നു ദുരന്തത്തിന് ഇരയായത്. മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ 56 കുടുംബങ്ങൾക്ക് മാത്രമാണ് പല മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി വീടുകൾ നൽകിയത്.

ബാക്കി മനുഷ്യർ ഇപ്പോഴും പുത്തുമലയിലും സമീപപ്രദേശങ്ങളിലുമായി ദുരന്തത്തെ പഴിച്ച് ജീവിക്കുകയാണ്. അതേ അവസ്ഥയിലേക്കാണ് മാസം ഏഴ് കഴിഞ്ഞപ്പോൾ ഉരുൾദുരന്തത്തിൽ അകപ്പെട്ട മനുഷ്യരും എത്തിച്ചേർന്നിരിക്കുന്നത്. 
നൻമവറ്റാത്ത മനുഷ്യർ നൽകിയ 722.49 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുമ്പോഴാണ് മനുഷ്യരെ രണ്ടായി തിരിക്കാനുള്ള സർക്കാർ ശ്രമം. ഇത് വ്യാപക പ്രതിഷേധത്തിനാണ് വഴിതുറക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  19 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  20 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  21 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  a day ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago