പ്രണയത്തിന്റെ മറവിൽ ക്രൂരവധം: കാമുകനും സഹചാരികളും ചേർന്ന ഗൂഢാലോചനയിൽ ലോഗനായകിയുടെ ദാരുണാന്ത്യം
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ മലയിടുക്കിൽ നിന്ന് 35 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. ആത്മഹത്യയായി ചിത്രീകരിച്ച ദാരുണ സംഭവത്തിന്റെ പിന്നിൽ കാമുകനും അദ്ദേഹത്തിന്റെ മറ്റൊരു ബന്ധവും ചേർന്ന ഗൂഢാലോചനയാണെന്ന് പൊലീസ് കണ്ടെത്തി.
ലോഗനായകി എന്ന യുവതിയാണ് ഇരയായത്. ഒരു സ്വകാര്യ കോച്ചിംഗ് സെൻററിൽ ജോലി ചെയ്തും ഹോസ്റ്റലിൽ താമസിച്ചും വന്ന ലോഗനായകിയെ മാർച്ച് ഒന്നുമുതൽ കാണാതായിരുന്നു. അന്വേഷണത്തിൽ 22 കാരനായ അബ്ദുൽ അബീസുമായാണ് അവസാനമായി സംസാരിച്ചതെന്ന് കണ്ടെത്തി.
പോലീസ് അന്വേഷണത്തിൽ, അബ്ദുളും അയാളുടെ മറ്റ് രണ്ടു കാമുകിമാരായ ഐടി ജീവനക്കാരിയായ താവിയ സുൽത്താനയും നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷയും ചേർന്ന് ലോഗനായകിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു.
ലോഗനായകി അബ്ദുളിനോട് ബന്ധം അവസാനിപ്പിക്കാൻ തയ്യാറാവാത്തതാണ് കോലപാതക കാരണം.
ലോഗനായകിയെ യേർക്കാടിൽ വിളിച്ചുവരുത്തിയ ശേഷം, വേദനസംഹാരിയായി തെറ്റിദ്ധരിപ്പിച്ച് വിഷം കുത്തിവെച്ചു. ബോധരഹിതയായപ്പോൾ, 30 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണം ഇവരെ കുടുക്കി.
യേർക്കാട് പൊലീസ് അബ്ദുളിനെയും താവിയയെയും മോനിഷയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."