
ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല

അഹമ്മദാബാദ്: ഗുജറാത്തില്‍ റമദാനിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിസ്കാരം പള്ളിക്കുള്ളില്‍വച്ച് നിസ്കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച യുവാവ് അറസ്റ്റില്‍. സയ്യിദ് മെഹ്ദി ഹുസൈന് ആണ് അറസ്റ്റിലായത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ചാണ് അറസ്റ്റ്ചെയ്തത്.
പള്ളിക്കുള്ളില്‍ വച്ച് നിസ്കരിക്കുന്നവര്‍ക്ക് നേരെ കല്ലെറിയുകയും കത്തി ചൂണ്ടി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുംചെയ്ത സംഭവത്തിന് സാമുദായിക നിറമില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും പറഞ്ഞാണ് ഗുജറാത്ത് പൊലിസിന്റെ നടപടി.
അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറഞ്ഞു.
രാത്രി 9.30ഓടെ നിസ്കാരം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ മുകളില്‍നിന്ന് തുടരെത്തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതേസമയം മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളും കൊലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതിരുന്നത് പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിക്കുള്ളിലും പുറത്തുമായി നില്‍ക്കുകയായിരുന്ന 17 കാരനുള്‍പ്പെടെ പരുക്കേറ്റു. കുട്ടികളെ ഉള്‍പ്പെടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
The #GujaratPolice arrested #SyedMehdiHussain who had shared a press byte complaining about radicals attacking #Muslims returning after namaz and forcing them to chant religious slogans on knife point from #Vatwa of #Ahmedabad #Gujarat.
— Hate Detector 🔍 (@HateDetectors) March 8, 2025
Police wouldn't have taken any action… https://t.co/qov70zRipx pic.twitter.com/TEp5DKQRd6
പള്ളിയില്‍ നിസ്കരിക്കുന്നവര്‍ക്ക് നേരെ രാത്രി ആക്രമണം ഉണ്ടായ സംഭവം പ്രചരിച്ചതോടെ ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിംകളിലും ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ള നിസ്കാരങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറിയ പെരുന്നാള്‍ നിസ്കാരങ്ങള്‍ക്ക് പൊലിസ് സംരക്ഷണം വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി കൊടുത്തെങ്കിലും പ്രതികളുടെ പേരുകള്‍ എഴുതിവയ്ക്കാന്‍ പൊലിസ് തയാറായില്ലെന്ന് ഇരകള്‍ പറഞ്ഞു.
അതേസമയം, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട്ചെയ്തു. നിസ്കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ അദ്നാന് ഖാനെ ഒരു സംഘം ഹിന്ദുത്വവാദികള്‍ കത്തി കൊണ്ട് കുത്തി. ഗുരുതരമായി പരുക്കേറ്റ അദ്നാന് ഖാന് ചികിത്സയിലാണ്. ഈ സംഭവത്തിന്റെ പ്രധാനപരാതിക്കാരനാണ് സയ്യിദ് മെഹ്ദി. അക്രമികള്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം പരാതിക്കാരനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Muslims Attacked while namaz in masjid, Gujarat Police Arrest victim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു
Kerala
• 3 days ago
മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
National
• 3 days ago
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്ളക്സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു
National
• 3 days ago
പാസ്പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം
National
• 3 days ago
കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം
latest
• 3 days ago
തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന് വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്പിച്ചു റോഡിലുപേക്ഷിച്ചു
Kerala
• 3 days ago
കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍
Kerala
• 3 days ago
പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്
International
• 3 days ago
ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ
qatar
• 3 days ago
പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു
Kerala
• 3 days ago
ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ
latest
• 3 days ago
ഷാർജ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ് പേർക്ക് പരുക്ക്
uae
• 3 days ago
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 3 days ago
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ
uae
• 3 days ago
ഇനി മുതല്‍ ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്
uae
• 3 days ago
ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു
Kerala
• 3 days ago
ഇറാന്- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച
International
• 3 days ago
പള്ളി, ദര്‍ഗ, സ്ഥാപനങ്ങള്‍...സംഘ് പരിവാര്‍ അവകാശവാദങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവിലത്തേത് സംഭലിലെ ഷാഹി മസ്ജിദിനോട് ചേര്‍ന്ന ദര്‍ഗ
National
• 3 days ago
വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി
Kerala
• 3 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 3 days ago
യുപിയില്‍ മുസ്ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
National
• 3 days ago