HOME
DETAILS

ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

  
Web Desk
March 14, 2025 | 11:56 AM

kalamasserypolytechnic case-latestnews

എറണാകുളം: കളമശേരി പോളിടെക്‌നിക് കോളജില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട് പുറത്ത്. കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും കേസില്‍ പിടിയിലായ ആകാശ് വില്‍പന നടത്തുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

അതേസമയം മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് ,ആദിത്യന്‍ , ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് പിടികൂടി.

ഇന്ന് നടക്കാന്‍ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.

പൊലീസ് സംഘം എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം: അപേക്ഷാ ഫോം വിതരണം നാളെ മുതൽ; ആർക്കൊക്കെ ലഭിക്കും? എങ്ങനെ അപേക്ഷിക്കാം?

Kerala
  •  a day ago
No Image

മസ്കിനെ കൂട്ടി ഷെയ്ഖ് ഹംദാന്റെ ഡ്രൈവ്; ദുബൈയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർണ്ണായക കൂടിക്കാഴ്ച

uae
  •  a day ago
No Image

ഇസ്റാഈലിനായി ചാരപ്പണി: ഇറാനിൽ യുവാവിനെ തൂക്കിലേറ്റി; 200-ഓളം രഹസ്യ ദൗത്യങ്ങൾ നടത്തിയെന്ന് കണ്ടെത്തൽ

International
  •  a day ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ കയ്യേറ്റം; കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ സിപിഎമ്മുകാർ കയ്യേറ്റം ചെയ്തതായി പരാതി

Kerala
  •  a day ago
No Image

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

National
  •  a day ago
No Image

ദുബൈയിലേക്ക് കൂടുതൽ വിമാനങ്ങൾ; പുതിയ റൂട്ടുകളും അധിക സീറ്റുകളുമായി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  a day ago
No Image

പിതാവിനെ കാമുകൻ കുത്തിക്കൊല്ലുന്നത് ജനലിലൂടെ നോക്കിനിന്ന് മകൾ; നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ ദീർഘകാല ആസൂത്രണം

crime
  •  a day ago
No Image

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചു; ഇനി ഏറ്റവും ദൈർഘ്യമേറിയ രാത്രികളും തണുപ്പുള്ള ദിനങ്ങളും; താപനില 5 ഡിഗ്രി വരെ താഴാൻ സാധ്യത | UAE Winter Update

uae
  •  a day ago
No Image

ചരിത്രത്തിലെ ആദ്യ കിവി; പറന്നത് ഇന്ത്യയിൽ രണ്ട് താരങ്ങൾ മാത്രം നേടിയ റെക്കോർഡിലേക്ക്

Cricket
  •  a day ago
No Image

'നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ല'; വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം സമരത്തിലേക്ക്

Kerala
  •  a day ago

No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  a day ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  a day ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  a day ago
No Image

'മതേതരത്വം ബി.ജെ.പിക്ക് ഏറ്റവും കയ്‌പേറിയ വാക്ക്, അവരത് ഭരണഘടനയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു' സ്റ്റാലിന്‍

National
  •  a day ago