HOME
DETAILS

17 ലക്ഷത്തോളം ചെലവഴിച്ച് നിർമിച്ച വീട് ഉരുളെടുത്തു; സർക്കാർ മാനദണ്ഡങ്ങളിലെ അപാകതയാൽ ഗുണഭോക്തൃ ലിസ്റ്റിലില്ല; അനുകൂല നിലപാട് പ്രതീക്ഷിച്ച് അനീസ്

  
നിസാം കെ. അബ്ദുല്ല 
March 17, 2025 | 3:12 AM

Anies House Demolished Despite Spending 17 Crores Victim of Governments Negligence

കൽപ്പറ്റ: മുണ്ടക്കൈ, പുഞ്ചിരിമട്ടത്തെ ചേരിപ്പറമ്പിൽ മുഹമ്മദ് അനീസിന്റെ വീടെന്ന സ്വപ്‌നം ഏതാണ്ട് 80 ശതമാനം സഫലമായതാണ്. ബംഗളൂരുവിൽ 10 വർഷമായി സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി ജോലി ചെയ്യുന്ന അനീസ് തന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് ഉമ്മ ഇഷ്ടദാനം നൽകിയ സ്ഥലത്ത് വീട് നിർമാണം ആരംഭിച്ചത്. തറവാട് വീടിനോട് ചേർന്ന് പണിത ഇലക്ട്രിക് വർക് അടക്കം പൂർത്തിയാക്കിയ വീടാണ് ജൂലൈ 30ന് അർധരാത്രിയിൽ നാടിനെ തുടച്ചുനീക്കിയ ഉരുളിനൊപ്പം തകർന്നുപോയത്. തറവാട് വീടും ഉരുളെടുത്തു. 

പുനരധിവാസ ഗുണഭോക്തൃ ലിസ്റ്റ് ഒന്നാമത്തേത് പുറത്തിറങ്ങിയപ്പോൾ തന്റെ പേര് കാണാത്തതിനെ തുടർന്ന് അനീസ് അധികൃതരെ സമീപിച്ചപ്പോൾ നിങ്ങൾ അവിടെ വീട് പണിതിരുന്നു എന്നത് വസ്തുതയാണെങ്കിലും ആധാരമോ, സ്വന്തമായി റേഷൻ കാർഡോ ഇല്ലാത്തതിനാൽ താങ്കൾ വീടിന് അർഹനല്ലെന്നാണ് അവർ അറിയിച്ചത്. ഇതോടെ പഞ്ചായത്തിൽനിന്ന് നൽകിയ നിർമാണ അനുമതിയടക്കമുള്ള രേഖകൾ സമർപ്പിച്ചെങ്കിലും ഇതാന്നും നിലവിലെ സർക്കാർ മാനദണ്ഡപ്രകാരം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. 17 ലക്ഷത്തോളം രൂപയോളം ചെലവഴിച്ച് നിർമിച്ച വീട്ടിൽ സെപ്റ്റംബറിൽ താമസമാക്കി, പഞ്ചായത്തിൽനിന്ന് വീട്ട് നമ്പറിന് അപേക്ഷിക്കാനും പിന്നാലെ റേഷൻ കാർഡ് സ്വന്തം പേരിലാക്കാനുമുള്ള ആലോചനയിലായിരുന്നു അനീസും കുടുംബവും. എന്നാൽ, ഒരു രാത്രിയുടെ ദൈർഘ്യത്തിൽ എല്ലാം തകിടംമറിഞ്ഞു. വീട് നിർമാണം പൂർത്തിയാക്കാനായി ബംഗളൂരുവിലെ ജോലി രാജിവച്ച് കഴിഞ്ഞ മാർച്ചിൽ മുണ്ടക്കൈയിലെത്തിയതാണ് അനീസ്. നിലവിൽ ജോലിയുമില്ല, സ്വന്തമായി നിർമിച്ച വീടും നഷ്ടപ്പെട്ട് ദുരിതക്കയത്തിലാണ്. 

മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിച്ച് തന്നെയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് അടക്കം പരാതി നൽകിയ അനീസ്, നിലവിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. 

A Kerala resident, Anies, lost his ₹1.7 crore house due to government authorities' negligence in adhering to construction standards, highlighting the plight of innocent homeowners.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  6 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  6 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  6 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  6 days ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  6 days ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  6 days ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  6 days ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  6 days ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  6 days ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  6 days ago

No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  6 days ago
No Image

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  6 days ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  6 days ago