ചത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂർ:ചത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്ര സർക്കാർ. ചത്തീസ്ഗഡിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്തു.
രാവിലെ 7 മണിയോടെ ബിജാപ്പൂർ ജില്ലാ അതിർത്തിയിലെ വനമേഖലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. തെരച്ചിലിനിടെ സുരക്ഷാ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലൂടെയാണ് സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഡിസ്ട്രിക് റിസർവ് ഗാർഡ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.
അതേസമയം, കാങ്കേർ ജില്ലയിലെ മറ്റൊരു ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് ഇടങ്ങളിൽ നിന്നായി എ.കെ-47, സെമിഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.
നടപടികൾ ശക്തമായി തുടരുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. 2026 മാർച്ചോടെ രാജ്യം മാവോയിസ്റ്റ്-മുക്തമാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യത്തിന്റെ ഭാഗമായ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും അതിന് തയ്യാറാകാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Security forces intensified anti-Maoist operations in Chhattisgarh, killing 30 Maoists in two encounters. A District Reserve Guard (DRG) personnel was martyred in the exchange.Chhattisgarh CM Vishnu Deo Sai reaffirmed the commitment to a Maoist-free India by March 2026, aligning with Union Home Minister Amit Shah’s vision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."