സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം
ഇടുക്കി: ഇടുക്കിയിലെ പന്നിയാർകുട്ടിയിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. കൊള്ളിമല സെന്റ് മേരീസ് യു.പി. സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്,ക്ലാസ് നടന്നിരുന്ന കെട്ടിടത്തിന് സമീപത്തെ മുറിയുടെ ഓടുകളാണ് കാറ്റിൽ പറന്നു പോയത്.വരാന്തയിലിട്ടിരുന്ന കസേരകളും ബെഞ്ചുകളും കാറ്റിൽ പറന്നു പോയി. അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റി അതിനാൽ ആളപായം ഒഴിവായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു, വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്.
അതേസമയം, മലപ്പുറം മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി. സ്കൂളിന് മുകളിലേക്ക് തെങ്ങ് വീണെങ്കിലും അവധി ആയതിനാൽ വലിയോരു അപകടം ഒഴിവാക്കുകയായിരുന്നു. മരം വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഒരു പള്ളിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി.കൊറ്റാമത്തിന് സമീപത്തുള്ള ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് ശക്തമായ കാറ്റത്ത് പറന്നു പോയത്.
Heavy summer rains accompanied by strong winds caused extensive damage across Kerala. In Idukki, over 400 roof tiles of a school were blown away. Trees were uprooted in several places, damaging houses and vehicles. In Palakkad, an electric pole collapsed, while in Thiruvananthapuram, strong winds blew away a church roof. No casualties were reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."