HOME
DETAILS

കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍;  നിരവധി മരണം; യമനില്‍ യു.എസ് ആക്രമണം 

  
Web Desk
March 23, 2025 | 4:01 AM

Israel Expands  to Lebanon Amid Gaza Conflict Hezbollah Denies Involvement

ബെയ്റൂത്ത്: ഗസ്സയില്‍ മാത്രമല്ല ലബനാനിലേക്കും തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ലബനാനില്‍ ഇസ്റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കി. രണ്ടു ദിവസത്തിനകം 130 പേരെ കൊലപ്പെടുത്തി. ലബനാനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്റാഈല്‍ വിശദീകരണം. എന്നാല്‍, ഇസ്റാഈലിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹിസ്ബുല്ല പറഞ്ഞു.

തെക്കന്‍ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്റാഈലിലേക്ക് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹിസ്ബുല്ല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ലബനാനിലേക്ക് ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദിയെന്നും ഹിസ്ബുല്ല പറഞ്ഞു. 

ലബനാനിലേക്ക് അടുത്ത മണിക്കൂറുകളിലും ആക്രമണം തുടരുമെന്ന് ഇസ്റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇസ്റാഈലിനെ ആക്രമിച്ചത് തങ്ങളല്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുമെന്ന് മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളും പറഞ്ഞു. ഹിസ്ബുല്ലയുടെ കമാന്റ് സൈറ്റില്‍ ആക്രമണം നടത്തിയെന്ന് ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കും ഇസ്റാഈലിനും ഇടയില്‍ മാസത്തോളമായി തുടരുന്ന വെടിനിര്‍ത്തലിനൊടുവിലാണ് ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നത്.

ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളാണ് ഇക്കൂട്ടത്തിലുള്ളത്. ഗസ്സയിലെ ഏക കാന്‍സര്‍ ആശുപത്രിയും ഇസ്റാഈല്‍ വന്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇതോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്‌കൂളും തകര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യസഹായ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇസ്റാഈല്‍ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത്. 

വെള്ളിയാഴ്ചയാണ് മധ്യ ഗസ്സയിലെ തുര്‍ക്കിഷ് ഫലസ്തീന്‍ സൗഹൃദ ആശുപത്രി തകര്‍ത്തത്. 2023 ഒക്ടോബറിലും ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഒക്ടോബര്‍ 30 ന് ആശുപത്രിയുടെ മൂന്നാം നിലയിലായിരുന്നു ബോംബ് പതിച്ചത്. ഈ ആക്രമണത്തില്‍ ആശുപത്രി ഭാഗികമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആശുപത്രി തകര്‍ക്കുന്ന വിഡിയോ വൈറലായിരുന്നു. 
വലിയ അഗ്‌നിഗോളം ആശുപത്രിയില്‍ നിന്ന് ഉയരുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

നെറ്റ്സാരിം ഇടനാഴിയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇസ്റാഈല്‍ പറയുന്നത്. ഈ ആശുപത്രിക്ക് സമീപമാണ് ഈ പ്രദേശം. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് 2023 നവംബര്‍ 1 ന് ആശുപത്രി അടച്ചിരുന്നു.
        

യമനിന് നേരെയുള്ള യു.എസ് ആക്രമണവും ശക്തമായി തുടരുകയാണ്. ഹൂതിയാത്ത് വിമാനത്താവളത്തിന് നേരെ മൂന്ന് ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെങ്കടലില്‍ അല്‍സൈഫ് പോര്‍ട്ടിന് നേരേയും ആക്രമണമുണ്ടായതായി യമന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49,747 പേരാണ് ഫലസ്തീന്‍ ഇതുവരെ കൊല്ലപ്പെട്ടതായിട്ടുള്ള സ്ഥിരീകരിച്ച കണക്ക്. 113,213 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണം 61,700 കടന്നിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങക്കിടക്കുന്നവരെല്ലാം മരിച്ചവരായി കണക്കാക്കിയാലുള്ള റിപ്പോര്‍ട്ടാണിത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  2 minutes ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  6 minutes ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  8 minutes ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  25 minutes ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  30 minutes ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  an hour ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  an hour ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  an hour ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  an hour ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  an hour ago