
കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍; നിരവധി മരണം; യമനില്‍ യു.എസ് ആക്രമണം

ബെയ്റൂത്ത്: ഗസ്സയില്‍ മാത്രമല്ല ലബനാനിലേക്കും തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ലബനാനില്‍ ഇസ്റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കി. രണ്ടു ദിവസത്തിനകം 130 പേരെ കൊലപ്പെടുത്തി. ലബനാനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്റാഈല്‍ വിശദീകരണം. എന്നാല്‍, ഇസ്റാഈലിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹിസ്ബുല്ല പറഞ്ഞു.
തെക്കന്‍ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്റാഈലിലേക്ക് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹിസ്ബുല്ല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ലബനാനിലേക്ക് ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദിയെന്നും ഹിസ്ബുല്ല പറഞ്ഞു.
ലബനാനിലേക്ക് അടുത്ത മണിക്കൂറുകളിലും ആക്രമണം തുടരുമെന്ന് ഇസ്റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇസ്റാഈലിനെ ആക്രമിച്ചത് തങ്ങളല്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുമെന്ന് മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളും പറഞ്ഞു. ഹിസ്ബുല്ലയുടെ കമാന്റ് സൈറ്റില്‍ ആക്രമണം നടത്തിയെന്ന് ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കും ഇസ്റാഈലിനും ഇടയില്‍ മാസത്തോളമായി തുടരുന്ന വെടിനിര്‍ത്തലിനൊടുവിലാണ് ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നത്.
ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളാണ് ഇക്കൂട്ടത്തിലുള്ളത്. ഗസ്സയിലെ ഏക കാന്‍സര്‍ ആശുപത്രിയും ഇസ്റാഈല്‍ വന്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇതോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്‌കൂളും തകര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യസഹായ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇസ്റാഈല്‍ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത്.
വെള്ളിയാഴ്ചയാണ് മധ്യ ഗസ്സയിലെ തുര്‍ക്കിഷ് ഫലസ്തീന്‍ സൗഹൃദ ആശുപത്രി തകര്‍ത്തത്. 2023 ഒക്ടോബറിലും ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഒക്ടോബര്‍ 30 ന് ആശുപത്രിയുടെ മൂന്നാം നിലയിലായിരുന്നു ബോംബ് പതിച്ചത്. ഈ ആക്രമണത്തില്‍ ആശുപത്രി ഭാഗികമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആശുപത്രി തകര്‍ക്കുന്ന വിഡിയോ വൈറലായിരുന്നു.
വലിയ അഗ്‌നിഗോളം ആശുപത്രിയില്‍ നിന്ന് ഉയരുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നെറ്റ്സാരിം ഇടനാഴിയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇസ്റാഈല്‍ പറയുന്നത്. ഈ ആശുപത്രിക്ക് സമീപമാണ് ഈ പ്രദേശം. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് 2023 നവംബര്‍ 1 ന് ആശുപത്രി അടച്ചിരുന്നു.
യമനിന് നേരെയുള്ള യു.എസ് ആക്രമണവും ശക്തമായി തുടരുകയാണ്. ഹൂതിയാത്ത് വിമാനത്താവളത്തിന് നേരെ മൂന്ന് ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെങ്കടലില്‍ അല്‍സൈഫ് പോര്‍ട്ടിന് നേരേയും ആക്രമണമുണ്ടായതായി യമന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49,747 പേരാണ് ഫലസ്തീന്‍ ഇതുവരെ കൊല്ലപ്പെട്ടതായിട്ടുള്ള സ്ഥിരീകരിച്ച കണക്ക്. 113,213 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണം 61,700 കടന്നിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങക്കിടക്കുന്നവരെല്ലാം മരിച്ചവരായി കണക്കാക്കിയാലുള്ള റിപ്പോര്‍ട്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 3 days ago
കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 3 days ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 3 days ago
ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി
Kerala
• 3 days ago
'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി
Others
• 4 days ago
പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
National
• 4 days ago
വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി
International
• 4 days ago
ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
Kerala
• 4 days ago
ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു
Cricket
• 4 days ago
താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ
Kerala
• 4 days ago
ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
National
• 4 days ago
ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്
Cricket
• 4 days ago
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
Kerala
• 4 days ago
കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്
Football
• 4 days ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ
Kerala
• 4 days ago
പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം
National
• 4 days ago
ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ
Cricket
• 4 days ago
അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്യുവി കാറുകൾ
uae
• 4 days ago
പുതിയ ബെവ്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Kerala
• 4 days ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
Kerala
• 4 days ago
ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ
auto-mobile
• 4 days ago