കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം സ്ഥിരമായി ഒരു പുതിയ ഡിവിഷൻ രൂപീകരിക്കാൻ നീക്കം തുടങ്ങി. നിലവിൽ ഈ മേഖലയുടെ സുരക്ഷാ ചുമതലയുള്ള മൂന്ന് ഡിവിഷനുകൾക്കു പുറമേ, പുതിയ 72-ാം ഡിവിഷൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പുതിയ ഡിവിഷൻ ഓർബാറ്റ് (Order of Battle) പ്രക്രിയയിലൂടെ സൈനികരുടെ പുനഃസംഘടനയ്ക്കൊടുവിലാണ് രൂപീകരിക്കുന്നത്. ഒരു ഡിവിഷനിൽ സാധാരണയായി 10,000-15,000 യുദ്ധ സൈനികരും 8,000ത്തോളം മറ്റ് അംഗങ്ങളും ഉൾപ്പെടും. മേജർ ജനറലിന്റെ നേതൃത്വത്തിലുള്ള 3-4 ബ്രിഗേഡുകൾ അടങ്ങിയതാണ് ഇത്. നിലവിൽ, ഒരു ബ്രിഗേഡിന്റെ ആസ്ഥാനം കിഴക്കൻ ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സൈനിക വിന്യാസം:
-പുതിയ ഡിവിഷൻ ലേ ആസ്ഥാനമായ 14-ആം ഫയർ & ഫ്യൂറി കോർപ്പ്സിന്റെ കീഴിലായിരിക്കും.
-നിലവിൽ യൂണിഫോം ഫോഴ്സ് പരിപാലിക്കുന്ന പ്രദേശം 72-ാം ഡിവിഷൻ ഏറ്റെടുക്കും.
-യൂണിഫോം ഫോഴ്സ് ജമ്മുവിലെ റിയാസിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.
-832 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിൽ നിലനിലക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ പുതിയ വിന്യാസം നിർണായകമാകും.
2020 മെയ് മാസത്തിൽ പാങ്ങോങ് തടാകത്തിന് സമീപം ചൈനീസ്-ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന്, ഗാൽവാൻ താഴ്വരയിലെയും ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെയും സംഘർഷങ്ങൾ ഇന്ത്യൻ-ചൈനീസ് ബന്ധത്തെ കൂടുതൽ വഷളാക്കി. 2023-ൽ നടന്ന കരാറിനെ തുടർന്ന് പിന്മാറ്റം നടപ്പിലാക്കിയെങ്കിലും സൈനിക സാന്നിദ്ധ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കിഴക്കൻ ലഡാക്കിൽ ഒരു സ്ഥിരം ഡിവിഷൻ സ്ഥാപിക്കാൻ സൈന്യം തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
The Indian Army is set to establish a permanent new division in eastern Ladakh to strengthen security along the Line of Actual Control (LAC). The new 72nd Division will be deployed in addition to the existing three divisions securing the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."