HOME
DETAILS

വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍  

  
April 05 2025 | 15:04 PM

Internal problems in BJD after passing of Waqf Bill Key leaders demand action against Sasmit Patra

ന്യൂഡല്‍ഹി: വഖഫ് ബില്‍ പാസായതിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ഇതേ അവസ്ഥയിലൂടെയാണ് നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും നിലവില്‍  നേരിട്ടുകൊണ്ടിരിക്കുന്നത്. 

രാജ്യസഭയില്‍ വഖഫ് ബില്ലിനെ ബിജെഡി എംപി സസ്മിത് പത്ര പിന്തുണച്ചതിനെത്തുടര്‍ന്നാണ് ബിജു പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ ഉടലെടുത്തത്. മുന്‍ മന്ത്രി പ്രതാപ് ജെന ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് നവീന്‍ പട്‌നായിക്കിനെ സമീപിച്ചിട്ടുണ്ട്. 2024ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെഡി പരാജയം നേരിട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രധാന ഉള്‍പ്പാര്‍ട്ടി വെല്ലുവിളിയാണിത്. പത്രയുടെ നിലപാടിന് ഉത്തരവാദിത്തം ആവശ്യപ്പെട്ട് ജെന പട്‌നായിക്കിന് കത്തെഴുതി. ബിജെഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര ബില്ലില്‍ പാര്‍ട്ടി എംപിമാര്‍ക്ക് പിന്തുണയ്ക്കണോ വേണ്ടയോ എന്നതില്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ ശക്തമായി.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേരിയ ഭൂരിപക്ഷത്തില്‍ പാസായ ഈ ബില്ലില്‍ വിവാദമായ പല കാര്യങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്.

അവസാന നിമിഷം ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്ക് ബിജെഡി വഴങ്ങിയെന്നും രാജ്യസഭയിലെ പ്രതിപക്ഷ ശക്തി ദുര്‍ബലപ്പെടുത്തിയെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേശ് ആരോപിച്ചിരുന്നു. 

'ബിജെഡി കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പ്രതിപക്ഷ വോട്ടുകളുടെ എണ്ണം 95ല്‍ കൂടുതലാകുമായിരുന്നു,' ജയറാം രമേശ് എക്‌സില്‍ പോസ്റ്റ് ചെയ്തു. 

'എംപിമാര്‍ അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അതിനാല്‍ ഞാന്‍ ബില്ലിനെ പിന്തുണച്ചു.' ബില്ലിനെ പിന്തുണച്ചു എന്നു സ്ഥിരീകരിച്ചുകൊണ്ട് സസ്മിത് പത്ര പറഞ്ഞു. ബിജെഡി എംപിമാരില്‍ നാല് എംപിമാര്‍ ബില്ലിനെ എതിര്‍ക്കുകയും രണ്ട് പേര്‍ ബില്ലിനെ പിന്തുണക്കുകയും ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയുമാണുണ്ടായത്. 

'പാര്‍ട്ടി പ്രസിഡന്റ് ബില്ലിനെ എതിര്‍ക്കാന്‍ അംഗങ്ങളോട് വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. നവീന്‍ ബാബു വ്യക്തിപരമായി മുസിബുള്ള ഖാന് രണ്ട് തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്തിടെ നടന്ന ഇഫ്താര്‍ പാര്‍ട്ടിക്കിടെയും വീണ്ടും ഫോണിലൂടെയും ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞിരുന്നു.' മുതിര്‍ന്ന ബിജെഡി നേതാവും ആറ് തവണ എംഎല്‍എയുമായ ബദ്രി നാരായണ്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതാക്കളായ ശശി ഭൂഷണ്‍ ബെഹേരയും ഭൂപീന്ദര്‍ സിംഗും ആവര്‍ത്തിച്ചു.

'എല്ലാ മുതിര്‍ന്ന നേതാക്കളും ആശങ്കാകുലരാണ്,' ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. മുതിര്‍ന്ന നേതാവ് പ്രസന്ന ആചാര്യയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കളുടെ ഒരു സംഘം നവീന്‍ പട്‌നായിക്കിനെ കണ്ട് പാര്‍ട്ടി വിപ്പിന്റെ അഭാവത്തിലും അച്ചടക്കമില്ലായ്മയിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ച സ്ഥിരീകരിച്ച ആചാര്യ, ബിജെഡി മതേതര മൂല്യങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്‍ഡിഎയില്‍ നിന്നും ഇന്ത്യാ ബ്ലോക്കില്‍ നിന്നും തുല്യ അകലം പാലിക്കുന്നുണ്ടെന്നും പറഞ്ഞു.

Internal problems in BJD after passing of Waqf Bill; Key leaders demand action against Sasmit Patr


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago