
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ അനന്തമായി തടഞ്ഞുവയ്ക്കുന്നതിന് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹരജിയിലാണ് ഈ നിർണായക വിധി.
ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് ബില്ലുകൾ തടയാനുള്ള വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവർണർ സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. തമിഴ്‌നാട്ടിൽ ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുകയും ചെയ്തു.
“ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരിയല്ലെങ്കിൽ മോശമാകും,” എന്ന അംബേദ്കറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതാണെന്നും, ജനക്ഷേമത്തിനായാണ് സർക്കാരുകൾ നിയമനിർമാണം നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിൽ തടസ്സം നിൽക്കുന്ന നിലപാട് ശരിയല്ലെന്നും, സംസ്ഥാന സർക്കാരിനെ തടയുക എന്നത് ഗവർണറുടെ ജോലിയല്ലെന്നും കോടതി വിശദീകരിച്ചു.
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ശക്തിപ്പോര് തുടരുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെയും ഗവർണർക്ക് നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
"സുപ്രീം കോടതിയുടെ വിധി ഗവർണർമാർക്കുള്ള താക്കീതാണെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും" വിധിയെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണ് ഈ വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിധിയിൽ ബില്ലുകൾ പാസാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചത് അതിനെക്കാൾ മുന്നോട്ടുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. “23 മാസം വരെ ബില്ലുകൾ തടഞ്ഞുവച്ച് അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നമ്മൾ കണ്ടതാണ്. അതിനെതിരെ കേരളം നിയമപോരാട്ടം നടത്തിവരികയാണ്. കേരളം ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഈ വിധി അടിവരയിടുന്നു,” എന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 3 days ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 3 days ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 3 days ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• 3 days ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 3 days ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 3 days ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 3 days ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 3 days ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 3 days ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 3 days ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 3 days ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 3 days ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 3 days ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 3 days ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 3 days ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 3 days ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 3 days ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 3 days ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 3 days ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 3 days ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 3 days ago