HOME
DETAILS

കുരുവിയുടെ സ്വാതന്ത്ര്യത്തിന് കലക്ടറുടെ കൈത്താങ്ങ്; ഒടുവിൽ നിയമക്കുരുക്കില്‍ നിന്ന് മോചനം

  
Web Desk
April 10, 2025 | 6:55 AM

Collectors Support Brings Sparrow Freedom Finally Escapes Legal Tangle

 

കണ്ണൂര്‍: നിയമത്തിന്റെ കുരുക്കിലും ചില്ലുകൂടിന്റെ കെണിയിലും പെട്ട് കുഞ്ഞ് കുരുവിയുടെ സ്വാതന്ത്ര്യം നഷ്ടമായി. എന്നാല്‍ കലക്ടറുടെ വിവേകപൂര്‍ണമായ ഇടപെടലിലൂടെ അതിന് മോചനം ലഭിച്ചു. കണ്ണൂര്‍ ഉളിക്കലിലെ ഒരു ടെക്സ്റ്റൈല്‍ സ്ഥാപനത്തിന്റെ ചില്ലുകൂടിനുള്ളില്‍ കുടുങ്ങിയ കുരുവിയെ രക്ഷിക്കാന്‍ നാട്ടുകാരുടെ അജ്ഞാത ശ്രമങ്ങള്‍ക്കും ഫയര്‍ഫോഴ്‌സിന്റെ ശ്രദ്ധയ്ക്കും ഒടുവില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിലാണ് നീതി വിജയിച്ചത്.

കേസിലായി കോടതി ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്ത ടെക്സ്റ്റൈല്‍ സ്ഥാപനത്തിന്റെ മുന്‍വശത്തെ ചില്ലുകൂടിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടിയതോടെ കിളിക്ക് പുറത്തിറങ്ങാനുള്ള വഴി അടഞ്ഞുപോയി. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട് നാട്ടുകാര്‍ വെള്ളവും പഴവും ചെറിയ വിടവിലൂടെ നല്‍കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും കോടതി അനുമതി ഇല്ലാതെ നടപടിയെടുക്കാനാകില്ലെന്ന നിലപാട് അവര്‍ സ്വീകരിച്ചു.

ഈ സാഹചര്യത്തില്‍ വിഷയം ജില്ലാ മജിസ്‌ട്രേറ്റും കലക്ടറുമായ അരുണ്‍ കെ. വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ അദ്ദേഹം ഉടനതി നടപടിയെടുത്തു. ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി കട തുറന്ന് കിളിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  നിയമത്തിന്റെ കടുപ്പവും മനുഷ്യത്വത്തിന്റെ കരുതലും തമ്മിലുള്ള പോരാട്ടത്തില്‍ കരുതല്‍ വിജയിച്ച് കുരുവി സ്വാതന്ത്ര്യം തിരിച്ചുപിടിച്ചു.

 

A sparrow trapped due to legal complications and caged for weeks finally gained freedom, thanks to the timely intervention of the kannur District Collector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  10 hours ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  11 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  11 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  11 hours ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 hours ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  11 hours ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  12 hours ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  12 hours ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  12 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  12 hours ago