HOME
DETAILS

നെതന്യാഹുവിന്റെ ഭീഷണി ഏശിയില്ല; ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇസ്റാഈല്‍ സൈന്യം

  
Web Desk
April 13 2025 | 07:04 AM

Israeli Soldiers Urge End to Gaza War Despite Netanyahus Warnings Civilian Toll Rises Sharply

തെല്‍അവീവ്: ഗസ്സയില്‍ യുദ്ധം അവസാനിപ്പിച്ച് തടവുകാരുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ സൈനികര്‍ സര്‍ക്കാരിന് വീണ്ടും കത്തെഴുതി. യുദ്ധത്തില്‍ മനം മടുത്ത് സര്‍ക്കാരിന്റെ ഭീഷണി വകവയ്ക്കാതെയാണ് സൈനികര്‍ കൂട്ടത്തോടെ ഒപ്പുവച്ച കത്ത് സര്‍ക്കാരിന് അയക്കുന്നത്.


കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് സര്‍വിസിലുള്ളതും വിരമിച്ചവരുമായ 1000ത്തോളം യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാര്‍ കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ 250 സൈനികര്‍ കൂടി കത്തെഴുതിയെന്ന് ഇസ്റാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.എ.എന്നും ടൈംസ് ഓഫ് ഇസ്റാഈലും റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരാണ് കത്തില്‍ ഒപ്പുവച്ചത്. രഹസ്യാന്വേഷണ വിഭാഗം 8200, സ്പെഷല്‍ ഫോഴ്സ്, സായെരെത് മത്കല്‍, ഷയെറ്റെറ്റ്, ഷല്‍ദാഗ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവച്ചവരില്‍ 30 ശതമാനം പേര്‍ റിസര്‍വ് സൈനികരാണ്.

നേരത്തെ സൈനിക യൂനിറ്റുകള്‍ വഴി ആറു കത്തുകള്‍ സര്‍ക്കാരിന് സമാന ആവശ്യവുമായി ലഭിച്ചിരുന്നു. 1000 എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും 1000 അക്കാദമിക് വിദഗ്ധരുമാണ് നേരത്തെ കത്തു നല്‍കിയത്. ഇതിനു പിന്നാലെ നൂറുകണക്കിന് കവചിത സേനാംഗങ്ങളും നാവിക സേനാ ഉദ്യോഗസ്ഥരും ഒപ്പുവച്ച കത്തും നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ റിസര്‍വ് സൈനിക ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാരിന് കത്തെഴുതി. രഹസ്യാന്വേഷണ വിഭാഗം 8200 ലെ അംഗങ്ങള്‍ മുന്‍പും സര്‍ക്കാരിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.

കത്തില്‍ ഒപ്പുവയ്ക്കുന്ന സര്‍വിസിലുള്ള സൈനികരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈഭീഷണി വകവയ്ക്കാതെ സൈനികര്‍ വീണ്ടും കത്തെഴുതുകയാണ്.

അതിനിടെ, ഗസ്സയില്‍ ആക്രമണം ഇസ്‌റാഈല്‍ രൂക്ഷമായി തുടരുകയാണ്. മാര്‍ച്ച് 18ന്, ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടങ്ങിയ ശേഷം 500 കുട്ടികളാണ് ലഗസ്സയില്‍ കൊല്ലപ്പെട്ടത് . ഗസ്സ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയും ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം നടത്തി കുട്ടിയുള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെയാണ് ഇസ്റാഈല്‍ ഗസ്സയില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച തുഹ്ഫ മേഖലിയാണ് ആക്രമണം നടത്തിയത്. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലാഹിയയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ്, ഷുജായിയ്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എവിടേക്ക് പോകണമെന്ന് അറിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളവര്‍ക്ക്. നിലവില്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്റാഈല്‍ കൂടുതലായി കൊലപ്പെടുത്തുന്നത്. ആശുപത്രികളില്‍ എത്തുന്നത് ഏറെയും കുട്ടികളും സ്ത്രീകളുമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.


വടക്കന്‍ ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രിക്കുമേലും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി. കനത്ത ബോംബ് വര്‍ഷത്തിനിടെ രോഗികളേയും മുറിവേറ്റവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പണിപ്പെടുകയാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. 


റഫ നഗരം വളഞ്ഞിരിക്കുകയാണ് ഇസ്‌റാഈല്‍. പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനും ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനാണ് നിര്‍ദ്ദേശം. ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  21 hours ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  21 hours ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  21 hours ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  a day ago
No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago

No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  a day ago