
നെതന്യാഹുവിന്റെ ഭീഷണി ഏശിയില്ല; ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇസ്റാഈല്‍ സൈന്യം

തെല്‍അവീവ്: ഗസ്സയില്‍ യുദ്ധം അവസാനിപ്പിച്ച് തടവുകാരുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ സൈനികര്‍ സര്‍ക്കാരിന് വീണ്ടും കത്തെഴുതി. യുദ്ധത്തില്‍ മനം മടുത്ത് സര്‍ക്കാരിന്റെ ഭീഷണി വകവയ്ക്കാതെയാണ് സൈനികര്‍ കൂട്ടത്തോടെ ഒപ്പുവച്ച കത്ത് സര്‍ക്കാരിന് അയക്കുന്നത്.
കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് സര്‍വിസിലുള്ളതും വിരമിച്ചവരുമായ 1000ത്തോളം യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാര്‍ കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ 250 സൈനികര്‍ കൂടി കത്തെഴുതിയെന്ന് ഇസ്റാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.എ.എന്നും ടൈംസ് ഓഫ് ഇസ്റാഈലും റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരാണ് കത്തില്‍ ഒപ്പുവച്ചത്. രഹസ്യാന്വേഷണ വിഭാഗം 8200, സ്പെഷല്‍ ഫോഴ്സ്, സായെരെത് മത്കല്‍, ഷയെറ്റെറ്റ്, ഷല്‍ദാഗ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവച്ചവരില്‍ 30 ശതമാനം പേര്‍ റിസര്‍വ് സൈനികരാണ്.
നേരത്തെ സൈനിക യൂനിറ്റുകള്‍ വഴി ആറു കത്തുകള്‍ സര്‍ക്കാരിന് സമാന ആവശ്യവുമായി ലഭിച്ചിരുന്നു. 1000 എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും 1000 അക്കാദമിക് വിദഗ്ധരുമാണ് നേരത്തെ കത്തു നല്‍കിയത്. ഇതിനു പിന്നാലെ നൂറുകണക്കിന് കവചിത സേനാംഗങ്ങളും നാവിക സേനാ ഉദ്യോഗസ്ഥരും ഒപ്പുവച്ച കത്തും നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ റിസര്‍വ് സൈനിക ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാരിന് കത്തെഴുതി. രഹസ്യാന്വേഷണ വിഭാഗം 8200 ലെ അംഗങ്ങള്‍ മുന്‍പും സര്‍ക്കാരിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.
കത്തില്‍ ഒപ്പുവയ്ക്കുന്ന സര്‍വിസിലുള്ള സൈനികരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈഭീഷണി വകവയ്ക്കാതെ സൈനികര്‍ വീണ്ടും കത്തെഴുതുകയാണ്.
അതിനിടെ, ഗസ്സയില്‍ ആക്രമണം ഇസ്‌റാഈല്‍ രൂക്ഷമായി തുടരുകയാണ്. മാര്‍ച്ച് 18ന്, ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടങ്ങിയ ശേഷം 500 കുട്ടികളാണ് ലഗസ്സയില്‍ കൊല്ലപ്പെട്ടത് . ഗസ്സ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയും ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം നടത്തി കുട്ടിയുള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെയാണ് ഇസ്റാഈല്‍ ഗസ്സയില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച തുഹ്ഫ മേഖലിയാണ് ആക്രമണം നടത്തിയത്. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലാഹിയയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ്, ഷുജായിയ്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എവിടേക്ക് പോകണമെന്ന് അറിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളവര്‍ക്ക്. നിലവില്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്റാഈല്‍ കൂടുതലായി കൊലപ്പെടുത്തുന്നത്. ആശുപത്രികളില്‍ എത്തുന്നത് ഏറെയും കുട്ടികളും സ്ത്രീകളുമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.
വടക്കന്‍ ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രിക്കുമേലും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി. കനത്ത ബോംബ് വര്‍ഷത്തിനിടെ രോഗികളേയും മുറിവേറ്റവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പണിപ്പെടുകയാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
റഫ നഗരം വളഞ്ഞിരിക്കുകയാണ് ഇസ്‌റാഈല്‍. പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനും ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനാണ് നിര്‍ദ്ദേശം. ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 9 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 9 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 9 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 10 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 10 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 10 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 11 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 11 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 11 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 11 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 11 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 12 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 12 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍
oman
• 13 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 14 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 14 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 14 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 12 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 12 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 13 hours ago