HOME
DETAILS

മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു

  
Ashraf
April 17 2025 | 10:04 AM

cheif minister pinarayi vijayan Calls Church Leaders for Discussion about munambam waqf land

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിന് പിന്നാലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു മുന്നണി പ്രതിനിധി കെവി തോമസ് മുഖേനയാണ് ചര്‍ച്ച. ഇക്കാര്യം ലത്തീന്‍ സഭ കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്ഥിരീകരിച്ചു. ഈസ്റ്ററിന് ശേഷം ചര്‍ച്ച നടക്കുമെന്നാണ് വിവരം.


വഖഫ് ബില്ല് നിയമമായതിന് ശേഷം മുനമ്പം വിഷയത്തില്‍ യു ടേണ്‍ എടുത്ത ബിജെപി നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലഭിക്കുമെന്ന് സമരക്കാരെ പറഞ്ഞ് പറ്റിക്കുകയാണ് ബിജെപി ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. സമരസമിതി നേതാക്കളും, സമരത്തിന് പിന്തുണ നല്‍കിയ കെസിബിസി അടക്കമുള്ള ക്രൈസ്തവ സഭ പ്രതിനിധികളും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.

കഴിഞ്ഞ ദിവസം നടത്തിയ കേരള സന്ദര്‍ശനത്തിനിടെ മുനമ്പം വിഷയം വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സമ്മതിച്ചിരുന്നു. 
ആയിരക്കണക്കിന് പരാതികളില്‍ ഒന്നു മാത്രമാണ് മുനമ്പത്തേത്. ഭേദഗതി കോടതിയില്‍ മുനമ്പത്തുകാര്‍ക്ക് ഗുണം ചെയ്യും. നിയമം വന്നതോടെ മുനമ്പം പോലുള്ള കേസുകള്‍ ഇനി ഉണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. മുനമ്പത്ത് 'നന്ദി മോദി' എന്ന പേരില്‍ ബി..െജപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

404 ഏക്കറില്‍ താമസിക്കുന്ന 200ഓളം പേര്‍ക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാന്‍ ഈ നിയമത്തില്‍ ഏത് വകുപ്പാണ് ഉള്ളത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല. 

നിലവില്‍ മുനമ്പത്തെ ആളുകള്‍ കോടതിയില്‍ കേസ് നടത്തുന്നുണ്ട്. കേസില്‍ കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണ്. അതുപ്രകാരം ഈ കുടുംബങ്ങള്‍ക്ക് കോടതിയില്‍ നിന്നൊരു ആശ്വാസം കിട്ടും. ഇതായിരുന്നു ചോദ്യത്തിന് കിരണ്‍ റിജിജു നല്‍കിയ മറുപടി.

Chief Minister Pinarayi Vijayan has called a meeting with the heads of Christian churches.The meeting is expected to be held after Easter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  5 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  5 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  6 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  7 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago