
പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

ശ്രീനഗര്‍: റിസോര്‍ട്ട് നഗരമായി അറിയപ്പെടുന്ന പഹല്‍ഗാമില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാറനിലാണ് രാജ്യത്തെ നടുക്കി ഒരിടവേളയ്ക്കു ശേഷം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍വനങ്ങളും കുന്നിന്‍ചെരുവുകളും ചുറ്റപ്പെട്ട വിശാല പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ പുല്‍മേടുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്. വിദേശികളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷകവുമാണ് ഇവിടം. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് പ്രാദേശിക വിളിപ്പേര്. പുല്മേട്ടില് ഇരുന്ന് വിശ്രമിക്കലും ഭക്ഷണവും കഴിക്കലും പതിവുകാഴ്ചയാണ്. അടുത്ത് തന്നെ കുതിര സവാരിക്കുള്ള സൗകര്യവുമുണ്ട്.
അനന്തനാഗ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമിലുള്ള ബൈസാറനില് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ സൈനികവേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ കൂട്ടത്തോടെ വെടിയുതിര്‍ക്കുകയായിരുന്നു. പൊടുന്നനെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി പേര് കുടുങ്ങിക്കിടക്കുകയും ചെയ്തു. പിന്നീട് സൈന്യമാണ് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. മണിക്കൂറുകള്‍ക്കകം തന്നെ പ്രദേശം സൈന്യം വളഞ്ഞു.
ജമ്മു കശ്മിരിന് ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേകാവകാശം സംബന്ധിച്ച 370ാം വകുപ്പ് 2019ല്‍ റദ്ദാക്കിയശേഷം താഴ് വരയില്‍ നടക്കുന്ന വലിയ ഭീകരാക്രമണമാണിത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തി ഇന്ത്യയില്‍ കഴിയുന്നതിനിടെയാണ് ആക്രമണം.
അമിത്ഷാ കശ്മിരില്‍
സംഭവം നടക്കുമ്പോള്‍ സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിച്ചു. പിന്നാലെ അമിത്ഷാ പഹല്‍ഗാമിലെത്തി. രാജ്ഭവനില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, സി.ആര്.പി.എഫ് ഡരക്ടര്‍ ജനറല്‍, ജമ്മു കശ്മിര് പൊലിസ് മേധാവി, സൈനിക വക്താവ് സംബന്ധിച്ചു. സംഭവത്തെത്തുടര്‍ന്ന് മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരം ഇന്ന് രാത്രിയാണ് മോദി മടങ്ങേണ്ടത്. എന്നാല്‍ അതിന് മുമ്പ് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറ്റെടുത്ത് ടി.ആര്.എഫ്
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്.എഫ്) എന്ന നിരോധിത സംഘടന രംഗത്തുവന്നു. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം ടി.ആര്.എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. നിലവില്‍ പ്രദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരര്‍ രക്ഷപ്പെടുന്നത് തടയാന്‍ സൈന്യം ശക്തമായ നടപടികളെടുക്കുന്നുണ്ട്.
സ്ഥലം ചോദിച്ച് വെടിവയ്പ്
വിനോദ സഞ്ചാരികളില്‍ ചിലര്‍ വിശ്രമിക്കുകയും ലഘുഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയത്ത് സൈനിക വേഷത്തിലാണ് അക്രമികള്‍ എത്തിയത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കുമായി എത്തിയതിനാല്‍ ടൂറിസ്റ്റുകളാരും അക്രമികളെ പെട്ടെന്ന് സംശയിച്ചില്ല. ആള്‍ക്കൂട്ടത്തിനടുത്തെത്തി സ്ഥലം ചോദിച്ചാണ് ആക്രമണം തുടങ്ങിയത്. വളരെ അടുത്ത് നിന്നാണ് ഭീകരര്‍ വെടിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനുശേഷം ഭീകരര്‍ ഓടിമറഞ്ഞു.
മരിച്ചവരില്‍ രണ്ട് വിദേശികളും ഒരു മലയാളിയും
മരിച്ചവരില്‍ രണ്ട് വിദേശികളും കേരളം, രാജസ്ഥാന്, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ സ്വദേശികളും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി നാവിക ഉദ്യോഗസ്ഥനായ രാമചന്ദ്രന് ആണ് കൊല്ലപ്പെട്ട മലയാളി.
PM Modi Cuts Short Saudi Trip After Pahalgam Attack Leaves For India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• a day ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• a day ago
ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം
Kerala
• a day ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• a day ago
മെട്രോ സ്റ്റേഷന് പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്റ്റേഷന്
Kerala
• a day ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• a day ago
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി
Kerala
• a day ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• a day ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• a day ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• a day ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• a day ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
Saudi-arabia
• a day ago
ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം
Saudi-arabia
• a day ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• a day ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• a day ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• a day ago