നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ
ചേർത്തല: നാലര വയസുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് ചേർത്തലയിലെ പ്രത്യേക അതിവേഗ പോക്‌സോ കോടതി 18 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
39 വയസ്സുള്ള എറണാകുളം സ്വദേശിയായ പ്രതി ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാതാവ് ജോലിക്ക് പോയ സമയത്ത് സ്കൂളിൽ നിന്ന് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കാണപ്പെട്ടതിനെ തുടർന്ന് അമ്മ മകളോട് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള സത്യങ്ങൾ പുറത്ത് വന്നത്. തുടർന്ന് അമ്മ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി.
2023 ഓഗസ്റ്റ് 5ന് കേസും രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിച്ച പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ എം. അജയമോഹൻ കുറ്റപത്രം സമർപ്പിച്ചു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് എട്ട് വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടക്കാതെ പോയാൽ ഒൻപത് മാസം അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷകൾ ഒരുമിച്ചാണ് അനുഭവിക്കേണ്ടത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നായി 24 സാക്ഷികളെയും 24 രേഖകളെയും തെളിവായി ഹാജരാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
In Cherthala, a 39-year-old man was sentenced to 18 years in prison and fined ₹1.5 lakh for sexually assaulting his four-and-a-half-year-old daughter. The incident occurred while the child's mother was at work. The special POCSO court delivered the verdict based on the prosecution's evidence, which included 24 witnesses and 24 documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."