മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം
മോസ്കോ: ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യയിലും ഭീകരാക്രമണം. മോസ്കോയിലെ കാർ ബോംബ് സ്‌ഫോടനത്തിൽ പ്രമുഖ സൈനികനായ ജനറൽ യാരോസ്ലാവ് മൊസ്കാലിക്ക് ജീവൻ നഷ്ടമായി. സ്‌ഫോടനം റഷ്യൻ പ്രസിഡന്റും അമേരിക്കൻ പ്രതിനിധി സംഘവും തമ്മിലുള്ള ചർച്ചയ്ക്ക് തൊട്ടുമുമ്പ് നടന്നതാകയാൽ സംഭവത്തെ ചുറ്റിപ്പറ്റി ആശങ്ക വർദിച്ചിരിക്കുകയാണ്.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഈ സമയം ജനറലിന്റെ വാഹനം ആയിരുന്നു സ്‌ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണം ഒരു ഭീകര പ്രവർത്തനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ സ്ഥിരീകരിച്ചു.
മൊസ്കോയിലെ ഭീകരാക്രമണത്തെക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും വാർത്താ ഏജൻസികളും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവസ്ഥലത്തെ ഫൊറൻസിക് സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ഇത് ഭീക്ഷണയുടെ ഭാഗമാണോ, യുക്രൈനിലെ സംഭവങ്ങൾക്കുള്ള പ്രതികാരമാണോ എന്നതാണ് ഇപ്പോൾ അന്വേഷണത്തിനിലുള്ള പ്രധാന ചോദ്യമെന്നു പറയുന്നു.
യുക്രെയ്‌നിലെ കീവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സ്‌ഫോടനമുണ്ടായത്. ഈ പശ്ചാത്തലത്തിൽ, പ്രതികാരമായാണ് ഈ കാർ ബോംബ് ആക്രമണം നടത്തിയതെന്ന സംശയം ശക്തമാണ്.
ഈ ആഴ്ച റഷ്യയിൽ നടന്നത് രണ്ടാമത്തെ സ്ഫോടനമാണിത്. മുൻപ് മോസ്കോയിലെ ഒരു ഭൂഗർഭ കാർ പാർക്കിങ്ങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് ഈ ജദക-ഡജരഗദഗപരദപഹദപഹദപഹദപഹദപഹആക്രമണവും. തുടർച്ചയായ ഈ സംഭവങ്ങൾ മോസ്കോയിലെ സുരക്ഷാവ്യവസ്ഥകളെക്കുറിച്ചും ആഭ്യന്തര ഭീഷണികളെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
A high-ranking Russian general, Yaroslav Moskalik, was killed in a car bomb explosion in Moscow just before a US-Russia diplomatic meeting. Authorities suspect a terror attack behind the blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."