
പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

ഗസ്സയില്‍ പട്ടിണിയെ ആയുധമാക്കുന്നുവെന്ന് ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടും നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ല ഇസ്റാഈല്‍. കടുത്ത പട്ടിണിയില്‍ മുക്കിയും വിശന്നു തളര്‍ന്നവര്‍ക്ക് മേല്‍ ബോംബ് വര്‍ഷിച്ചും ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നത് തുടരുകയാണ് ഇസ്റാഈല്‍. വെള്ളിയാഴ്ചയും കനത്ത ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി മരണങ്ങള് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരുനേരത്തെ ആഹാരമോ കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. പത്തു ലക്ഷത്തിലേറെ മനുഷ്യര്‍ പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാനുഷിക ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്റാഈലിനാണ്. ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവയുടെ അഭാവം മൂലം ലക്ഷക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ജീവന് അപകടത്തിലാക്കിയതിന്റേയും പൂര്‍ണ ഉത്തരവാദിത്തം ഇസ്റാഈലിന് മാത്രമാണ്- ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി.
ഭക്ഷണം ഉള്‍പെടെ അവശ്യ വസ്തുക്കള്‍ക്ക് ഇസ്റാഈല്‍ ഏര്‍പെടുത്തിയ ഉപരോധം 60 ദിവസം പിന്നിട്ടിരിക്കുന്നു. കടലാമയുടെ ഭക്ഷണമൊക്കെയാണ് ഇപ്പോള്‍ ഗസ്സന്‍ ജനത ഭക്ഷിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പേടിയായിരുന്നു കടലാമയെ. എന്നാല്‍ അതിന്റെ മാംസം ഏറെ രുചികരമാണെന്ന് പറഞ്ഞ് ഞങ്ങള്‍ അവരെ അത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്- ഗസ്സയില്‍ നിന്നുള്ള മാജിദ ഖാന് പറയുന്നു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കു നേരെ ഇസ്റാഈലി പട്ടാളക്കാര്‍ വെടിവെക്കും. എല്ലാ ദിവസവും ഇതാണ് അവസ്ഥ.
ആക്രമണം തുടരുന്ന ഗസ്സ മുനമ്പില്‍ ഇസ്റാഈല്‍ പട്ടിണിമരണം അടിച്ചേല്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള്‍ മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി(യു.എന്‍.ആര്.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന്‍ കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്റാഈല്‍ ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല്‍ ഭക്ഷ്യശേഖരം പൂര്‍ണമായും തീര്‍ന്നുവെന്നും യു.എന്‍ റിലീഫ് ഏജന്‍സി അറിയിക്കുന്നു. മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്കുന്നു.
ഫലസ്തീനികള്‍ക്കായുള്ള യു.എന്‍ അഭയാര്‍ഥി എജന്‍സിയുടെ പ്രവര്‍ത്തനം ഗസ്സയില്‍ നിരോധിക്കാന്‍ ഇസ്റാഈലിന് അവകാശമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലീഗല്‍ അഡൈ്വസര്‍ ജോഷ്വ സിമ്മണ്സാണ്ലോക കോടതി മുമ്പാകെ പ്രസ്താവിച്ചത്. യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടഞ്ഞതോടെയാണ് ഗസ്സയില്‍ പട്ടിണി വര്‍ധിച്ചതും. യുദ്ധവേളയില്‍ പോഷകക്കുറവു മൂലം 52 പേര്‍ക്കാണ് ഗസ്സയില്‍ ജീവന് നഷ്ടപ്പെട്ടതെന്നും അവരില്‍ അമ്പതും കുട്ടികളാണെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗസ്സയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ 52,418 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 118,091 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം, മരണം 61,700 കടക്കുമെന്ന് ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടുന്നു.
Despite global criticism, Israel continues its blockade on Gaza, leading to severe famine and civilian casualties. Over one million people face hunger, with thousands of children suffering from malnutrition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്
Kerala
• 4 hours ago
ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം
Cricket
• 5 hours ago
രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്
Cricket
• 5 hours ago
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ
Kerala
• 5 hours ago.webp?w=200&q=75)
വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ
bahrain
• 6 hours ago
അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
International
• 6 hours ago.png?w=200&q=75)
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്
Kerala
• 6 hours ago
മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
Kerala
• 6 hours ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 7 hours ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ
Kerala
• 7 hours ago
പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും
Cricket
• 8 hours ago
വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു
National
• 8 hours ago
Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും
latest
• 8 hours ago
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവനെ ഇന്ത്യൻ ടീമിലെടുക്കണം: രവി ശാസ്ത്രി
Cricket
• 8 hours ago
മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം
Football
• 10 hours ago
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: കുറിക്ക് കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം, ഒടുവിൽ വിഴിഞ്ഞം കേന്ദ്രത്തിന്റെ കുഞ്ഞായോ
Kerala
• 11 hours ago
എന്തൊരു അല്പത്തരമാണ്; വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Kerala
• 11 hours ago
തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു
Kerala
• 12 hours ago
ഭരണഘടന - വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം ഞായറാഴ്ച്ച
Kerala
• 8 hours ago
കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ
Football
• 9 hours ago
ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ
Trending
• 9 hours ago