HOME
DETAILS

മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം

  
May 03 2025 | 06:05 AM

suhas shetty father accused politician over his son tragedy

മംഗളുരു: രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ മക്കളെ ഉപയോഗിക്കുകയാണെന്ന് മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവ് സുഹാസ് ഷെട്ടിയുടെ പിതാവ്. മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്നും, കൊലയാളികളെ എത്രയും വേഗം പിടികൂടണമെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും കുടുംബം കുറ്റപ്പെടുത്തി. 

' രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് സ്വന്തം മക്കള്‍ മരിക്കുമ്പോള്‍ അത് എങ്ങനെ സഹിക്കാന്‍ കഴിയും.

കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ എന്താണ് ലഭിച്ചത്. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മള്‍,' സുഹാസ് ഷെട്ടിയുടെ പിതാവ് പറഞ്ഞു. 

മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നത്. മകന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം,' സുഹാസ് ഷെട്ടിയുടെ മാതാവ് പറഞ്ഞു. അന്വേഷണത്തിനിടെ മകന് വധഭീഷണി ഉണ്ടായിരുന്നതായി സുഹാസിന്റെ കുടുംബം വ്യക്തമാക്കി. കൂടാതെ കൊലപാതകത്തിന് പിന്നില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പക്ഷപാതമാണ് കാരണമെന്നും കുടുംബം ആരോപിച്ചു. 

വ്യാഴാഴ്ച്ചയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെച്ച് കൊലചെയ്യപ്പെടുന്നത്. സൂറത് കല്‍ ഫാസില്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.

പിക്കപ്പ് വാനിലും കാറിലും എത്തിയ സംഘം സുഹാസ് ഷെട്ടിയും സുഹൃത്തുക്കളും സഞ്ചരിച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായാണ് അക്രമികള്‍ സുഹാസിനെ ആക്രമിച്ചത്. ഉടനെ സമീപമുള്ള ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ ബാജ്‌പെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങളന്വേഷിച്ച് കൊച്ചി നാവിക ആസ്ഥാനത്ത് ഫോണ്‍കോൾ എത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

National
  •  18 hours ago
No Image

വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സിഎസ്‌സി; വലിയ പെരുന്നാള്‍ അവധി നീട്ടിയെന്നത് അവാസ്തവം

Kuwait
  •  18 hours ago
No Image

പ്രവാസികള്‍ക്ക് കോളടിച്ചു; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്‍ഡിഗോ

uae
  •  18 hours ago
No Image

കോൺഗ്രസിന് പുതിയ നേതൃത്വം: സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Kerala
  •  19 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; വരും ദിവസങ്ങളില്‍ എങ്ങനെ എന്ന് നോക്കാം

Business
  •  19 hours ago
No Image

വീട്ടുജോലിക്കാരിയുടെ പിഴവില്‍ കുട്ടിയെ നായ കടിച്ചു; 3,000 ദിര്‍ഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  19 hours ago
No Image

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം: കൊളംബിയ സര്‍വ്വകലാശാലയില്‍ അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെന്‍ഹാളിന്റെ മകളും

International
  •  20 hours ago
No Image

ഒരു ദിര്‍ഹത്തില്‍ നിന്ന് 350 മില്യണ്‍ ദിര്‍ഹത്തിലേക്ക്; അവസരങ്ങളെ ചവിട്ടുപടികളാക്കിയ ജിഗര്‍ സാഗര്‍

uae
  •  20 hours ago
No Image

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം, യാത്രക്കാർക്ക് പരുക്ക്; ​ഗതാ​ഗതം തടസപ്പെട്ടു

Kerala
  •  20 hours ago
No Image

കൊലപ്പെടുത്തിയത് മാതാപിതാക്കളുൾപ്പെടെ നാല് പേരെ; നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്

Kerala
  •  20 hours ago