HOME
DETAILS

മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം

  
May 03, 2025 | 6:53 AM

suhas shetty father accused politician over his son tragedy

മംഗളുരു: രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ മക്കളെ ഉപയോഗിക്കുകയാണെന്ന് മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവ് സുഹാസ് ഷെട്ടിയുടെ പിതാവ്. മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്നും, കൊലയാളികളെ എത്രയും വേഗം പിടികൂടണമെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും കുടുംബം കുറ്റപ്പെടുത്തി. 

' രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് സ്വന്തം മക്കള്‍ മരിക്കുമ്പോള്‍ അത് എങ്ങനെ സഹിക്കാന്‍ കഴിയും.

കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ എന്താണ് ലഭിച്ചത്. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മള്‍,' സുഹാസ് ഷെട്ടിയുടെ പിതാവ് പറഞ്ഞു. 

മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നത്. മകന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം,' സുഹാസ് ഷെട്ടിയുടെ മാതാവ് പറഞ്ഞു. അന്വേഷണത്തിനിടെ മകന് വധഭീഷണി ഉണ്ടായിരുന്നതായി സുഹാസിന്റെ കുടുംബം വ്യക്തമാക്കി. കൂടാതെ കൊലപാതകത്തിന് പിന്നില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പക്ഷപാതമാണ് കാരണമെന്നും കുടുംബം ആരോപിച്ചു. 

വ്യാഴാഴ്ച്ചയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെച്ച് കൊലചെയ്യപ്പെടുന്നത്. സൂറത് കല്‍ ഫാസില്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.

പിക്കപ്പ് വാനിലും കാറിലും എത്തിയ സംഘം സുഹാസ് ഷെട്ടിയും സുഹൃത്തുക്കളും സഞ്ചരിച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായാണ് അക്രമികള്‍ സുഹാസിനെ ആക്രമിച്ചത്. ഉടനെ സമീപമുള്ള ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ ബാജ്‌പെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  13 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാലാ സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  13 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  13 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  13 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 days ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  13 days ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  13 days ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  13 days ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  13 days ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  13 days ago