HOME
DETAILS

മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം

  
May 03 2025 | 06:05 AM

suhas shetty father accused politician over his son tragedy

മംഗളുരു: രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ മക്കളെ ഉപയോഗിക്കുകയാണെന്ന് മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവ് സുഹാസ് ഷെട്ടിയുടെ പിതാവ്. മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്നും, കൊലയാളികളെ എത്രയും വേഗം പിടികൂടണമെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും കുടുംബം കുറ്റപ്പെടുത്തി. 

' രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് സ്വന്തം മക്കള്‍ മരിക്കുമ്പോള്‍ അത് എങ്ങനെ സഹിക്കാന്‍ കഴിയും.

കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ എന്താണ് ലഭിച്ചത്. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മള്‍,' സുഹാസ് ഷെട്ടിയുടെ പിതാവ് പറഞ്ഞു. 

മകന്‍ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നത്. മകന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം,' സുഹാസ് ഷെട്ടിയുടെ മാതാവ് പറഞ്ഞു. അന്വേഷണത്തിനിടെ മകന് വധഭീഷണി ഉണ്ടായിരുന്നതായി സുഹാസിന്റെ കുടുംബം വ്യക്തമാക്കി. കൂടാതെ കൊലപാതകത്തിന് പിന്നില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പക്ഷപാതമാണ് കാരണമെന്നും കുടുംബം ആരോപിച്ചു. 

വ്യാഴാഴ്ച്ചയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെച്ച് കൊലചെയ്യപ്പെടുന്നത്. സൂറത് കല്‍ ഫാസില്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.

പിക്കപ്പ് വാനിലും കാറിലും എത്തിയ സംഘം സുഹാസ് ഷെട്ടിയും സുഹൃത്തുക്കളും സഞ്ചരിച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായാണ് അക്രമികള്‍ സുഹാസിനെ ആക്രമിച്ചത്. ഉടനെ സമീപമുള്ള ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ ബാജ്‌പെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  12 hours ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  12 hours ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  12 hours ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  13 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  14 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  15 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  16 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  17 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago