HOME
DETAILS

സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്

  
May 31 2025 | 13:05 PM

I will bring Ronaldo to this club even if he goes to Saudi Arabia Spanish club president

സഊദി ക്ലബ് അൽ നസറിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. താരം ടീം വിടുന്നുവെന്ന റിപ്പോർട്ടുകളും ശക്തമായി നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ റൊണാൾഡോയെ സൈൻ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ലാ ലിഗ ക്ലബ് റായോ വല്ലെക്കാനോ പ്രസിഡൻന്റ് റൗൾ മാർട്ടിൻ പ്രെസ. അടുത്ത സീസണിൽ റൊണാൾഡോയെ റായോ വല്ലെക്കാനോയിൽ എത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ക്ലബ്ബിന്റെ പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. 

''ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ എത്തിക്കാനായി വളരെ അടുത്തെത്തിയാൽ ഞാൻ സഊദി അറേബ്യയിൽ പോയിട്ടാണെങ്കിലും അവനെ ഇവിടേക്ക് കൊണ്ടുവരും'' റേഡിയോ മാർക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ റൗൾ മാർട്ടിൻ പ്രെസ പറഞ്ഞു. 

അതേസമയം സഊദി പ്രോ ലീഗിൽ അൽഫത്തേഹിനെതിരെയുള മത്സരത്തിന് ശേഷം റൊണാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ അധ്യായം ഇവിടെ അവസാനിച്ചു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ''കഥയോ? അത് ഇനിയും എഴുതപ്പെടുകയാണ്. എല്ലാവര്ക്കും നന്ദി'' റൊണാൾഡോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

റൊണാൾഡോയെ സ്വന്തമാക്കാൻ അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 

അൽ നസർ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളിൽ റൊണാൾഡോ തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാർ പുതുക്കുന്നതിന് മുൻപ് കോച്ച് പിയോലിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടതായി വാർത്തകളും നിലനിൽക്കുന്നുണ്ട്. 

2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത് റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളും സമയവും

oman
  •  4 hours ago
No Image

പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 hours ago
No Image

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്

uae
  •  4 hours ago
No Image

ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം

Cricket
  •  4 hours ago
No Image

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

Kerala
  •  5 hours ago
No Image

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ 

Kerala
  •  5 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി

International
  •  5 hours ago
No Image

ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും

Cricket
  •  5 hours ago
No Image

ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം 

auto-mobile
  •  5 hours ago