ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്
ബെംഗളുരു: ആർസിബിയുടെ ഐപിഎൽ 2025ലെ കിരീടനേട്ടത്തോടനുബന്ധിച്ച് നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്താണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 50ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ വിവിധ ഗേറ്റുകളിലൂടെ തിടുക്കത്തിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ഥലത്തുണ്ടായിരുന്ന പൊലിസ് പരുക്കേറ്റവരെ ആംബുലൻസുകളിൽ കയറ്റി അടുത്തുള്ള ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്..
റോഡുകളിലെ തിരക്ക് കാരണം ആംബുലൻസുകൾക്ക് വേഗത്തിൽ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്ന് പൊലിസ് പറഞ്ഞു.
നിരവധി പൊലിസുകാർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു. ആഘോഷം കാണാൻ ആളുകൾ മരങ്ങളിൽ കയറുന്നതും ചില്ലകളിൽ ഇരിക്കുന്നതും വീഡിയോകളിൽ കാണാം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള വിജയാഘോഷ പരേഡ് കർണാടക സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. ഇന്നലെ രാത്രി മുതൽ ആഘോഷവേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.
സർക്കാർ സംഘടിപ്പിച്ച അനുമോദന പരിപാടി കാണാൻ വിധാൻ സൗധ പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലിസിന് ലാത്തി വീശേണ്ടി വന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇന്ന് എച്ച്എഎൽ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ആർസിബി ടീമിനെ സ്വീകരിച്ചത്.
A tragic incident in Bengaluru has claimed the lives of 11 people, with nearly 50 others injured. Rescue operations are ongoing as authorities investigate the cause of the tragedy. Medical teams are attending to the injured, and the government has promised swift action and support for the victims' families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."