
ഇസ്‌റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്

തെൽ അവീവ്: യെമനിൽ നിന്ന് ഇസ്‌റാഈൽ ലക്ഷ്യമാക്കി മിസൈൽ ആക്രമണം. തെക്കൻ ഇസ്‌റാഈലി നഗരമായ ബീർഷെബയിലേക്ക് ആണ് യെമന്റെ മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്റെ ഹൂത്തി സേന ഏറ്റെടുത്തു. യെമനിൽ നിന്ന് ഇസ്‌റാഈൽ പ്രദേശം ലക്ഷ്യമാക്കി ഒരു മിസൈൽ വിക്ഷേപണം നടന്നതായി ഇസ്‌റാഈൽ സൈന്യം സ്ഥിരീകരിച്ചു.
ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് ഉത്തരവാദി ഹൂത്തി സംഘമാണെന്ന് ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിൽ വ്യാപകമായി സൈറണുകൾ മുഴങ്ങിയെന്നും ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള യുദ്ധ സമയത്ത് ഉണ്ടായ ഭീതി, ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിലേക്ക് നീങ്ങിയതോടെ ഇസ്‌റാഈൽ ജനത സമാധാനത്തിലേക്ക് എത്തിയതായിരുന്നു. എന്നാൽ യെമനിൽ നിന്ന് ആക്രമണം ഉണ്ടായതോടെ വീണ്ടും ബങ്കറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഇസ്‌റാഈലിലെ ജനങ്ങൾ.
അതേസമയം, ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായുള്ള വിവരങ്ങൾ ഇസ്‌റാഈൽ പുറത്തുവിട്ടിട്ടില്ല. മിസൈൽ "മിക്കവാറും വിജയകരമായി തടഞ്ഞു" എന്നാണ് ഇസ്‌റാഈൽ സൈന്യം പറഞ്ഞത്. ഇത് പൂർണമായും തടയാൻ സാധിച്ചിട്ടില്ല എന്നുകൂടി അർത്ഥമാക്കുന്നുണ്ട്.
'യെമനിൽ നിന്നുള്ള പ്രൊജക്റ്റൈൽ വെടിവയ്പ്പിനെ തുടർന്ന് തെക്കൻ ഇസ്‌റാഈലിൽ സൈറണുകൾ മുഴങ്ങുന്നു' - യെമനിൽ നിന്നുള്ള പ്രൊജക്റ്റൈൽ ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് എക്സ്-ൽ മുന്നറിയിപ്പ് നൽകി. ഭീഷണിയെ തടയുന്നതിനായി ഇസ്‌റായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും സാധ്യതയുള്ള അപകടത്തെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായും ഐഡിഎഫ് അറിയിച്ചു. ടെലഗ്രാം മെസേജിംഗ് ആപ്പ് വഴിയാണ് സൈന്യം ഈ വിവരങ്ങൾ അറിയിച്ചത്. ഭീഷണി നിർവീര്യമാക്കാൻ സൈന്യം പ്രവർത്തിക്കുന്നതിനാൽ ഇന്ററപ്റ്റ് ശ്രമങ്ങൾ തുടരുകയാണ് എന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം, 2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്‌റാഈൽ യുദ്ധം ആരംഭിച്ചതുമുതൽ , യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂത്തികൾ ഇസ്‌റായേലിനു നേരെയും ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനു നേരെയും ആക്രമണം നടത്തിവരികയാണ്. ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തി ഉണ്ടായ പ്രതിരോധത്തിൽ ഒടുവിൽ അമേരിക്ക ഉൾപ്പെടെ യെമനുമായി കരാറിൽ എത്തിയിരുന്നു. ഹൂത്തികൾ ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ആണ് ഇസ്‌റാഈലിലേക്ക് വിക്ഷേപിച്ചത്. പലതും തടയാൻ ഇസ്‌റാഈലിന് കഴിഞ്ഞിരുന്നു. യെമൻ ലക്ഷ്യമാക്കി ഇസ്‌റാഈലിലും ആക്രമണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 4 hours ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 4 hours ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 4 hours ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 4 hours ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 5 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 5 hours ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 5 hours ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 6 hours ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 6 hours ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 6 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 7 hours ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 7 hours ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 7 hours ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 8 hours ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 10 hours ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 11 hours ago
പുതിയ ഉംറ സീസണിനുള്ള പ്രവർത്തന പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 11 hours ago
50,000 ദിർഹം വരെ ശമ്പളം; പ്രവാസികൾക്കും അവസരം; ദുബൈയിലെ മികച്ച തൊഴിലവസരങ്ങൾ
uae
• 12 hours ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 8 hours ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 9 hours ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 9 hours ago