HOME
DETAILS

സഹായങ്ങൾ തേടി എത്തുന്ന മനുഷ്യരെ മനഃപൂർവം വെടിവെക്കാൻ സൈനികർക്ക് ഇസ്‌റാഈൽ നിർദേശം നൽകിയതായി വെളിപ്പെടുത്തൽ

  
Salah
June 28 2025 | 07:06 AM

soldiers were given orders to deliberately shoot Palestinians in Gaza who approach seeking aid

പട്ടിണിയിലായ ഗസ്സയിൽ സഹായ സാധനങ്ങൾ തേടി എത്തുന്ന ഫലസ്തീനികളെ മനഃപൂർവ്വം വെടിവയ്ക്കാൻ സൈനികർക്ക് ഉത്തരവ് നൽകിയതായി ഇസ്‌റാഈലി മാധ്യമങ്ങൾ വെളിപ്പെടുത്തി ഗസ്സയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ കൂടുതൽ തെളിവാണ് ഈ വെളിപ്പെടുത്തലെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു. സഹായ വിതരണം ആരംഭിച്ചത് മുതൽ സഹായം സ്വീകരിക്കാനെത്തുന്ന നൂറുകണക്കിന് മനുഷ്യരെയാണ് ഇസ്‌റാഈൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തികൊണ്ടിരിക്കുന്നത്.

യുഎസിന്റെയും ഇസ്‌റാഈലിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങൾ 'ഒരു കൊലപാതകക്കളം' ആയി മാറിയെന്ന് യുഎൻ ഏജൻസി ഫോർ ഫലസ്തീൻ അഭയാർത്ഥികളുടെ (യുഎൻആർഡബ്ല്യുഎ) തലവൻ പറയുന്നു.

ഇതിനിടെ, ഇസ്‌റാഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സയിൽ അടുത്ത ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് സൂചന നൽകിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.

അതേസമയം, ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ വെള്ളിയാഴ്ച പ്രദേശത്തുടനീളം 60 ലധികം പേർ കൊല്ലപ്പെട്ടു. ഉപരോധിക്കപ്പെട്ട എൻക്ലേവിൽ ഉടനീളം പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിലെ അസ്-സഫ്താവി പ്രദേശത്ത്, ഒസാമ ബിൻ സെയ്ദ് സ്കൂളിന് നേരെ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് എട്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. അവിടെ നിരവധി പേർ അഭയം തേടിയിരിക്കുന്ന സ്ഥലമായിരുന്നു. ഇവിടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അൽ-മവാസി പ്രദേശത്ത് കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ടെന്റുകൾക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.

അതേസമയം, ഫലസ്തീൻ പ്രിസണേഴ്‌സ് മീഡിയ ഓഫീസ് (ASRA) പ്രകാരം, നബ്ലസ്, ഖൽഖില്യ, സാൽഫിറ്റ് എന്നീ ഗവർണറേറ്റുകളിൽ ഇസ്‌റാഈൽ സൈന്യം നിരവധി റെയ്ഡുകൾ നടത്തി 25 ലധികം പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നബ്ലസ് ഗവർണറേറ്റിലെ ബീറ്റയിൽ നിന്നുള്ള പത്രപ്രവർത്തകൻ മുജാഹിദ് ബാനി മുഫ്‌ലെയും ഉൾപ്പെടുന്നതായി ASRA പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. റെയ്ഡിനിടെ ഇസ്രായേൽ സൈന്യം ഡസൻ കണക്കിന് വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 

 

Israeli media have revealed that soldiers were given orders to deliberately shoot Palestinians in Gaza who approach seeking aid. The Government Media Office in Gaza stated that this disclosure serves as further evidence of war crimes being committed in the region. Since the beginning of aid distribution, hundreds of people who came to receive humanitarian assistance have reportedly been shot and killed by the Israeli military.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  14 hours ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  14 hours ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  15 hours ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  15 hours ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  15 hours ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  15 hours ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  16 hours ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  16 hours ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  16 hours ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  17 hours ago