HOME
DETAILS

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

  
Abishek
June 28 2025 | 13:06 PM

Comprehensive Probe into Allegations Against Dr Haris Veena George

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെട്ട വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകളിൽ ഒരെണ്ണം മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിന് ഔദ്യോഗിക പരാതിയായി ലഭിച്ചിട്ടില്ല, മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, രോഗികളുടെ ചികിത്സ മുടങ്ങിയെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഡോ. ഹാരിസ് വീണ്ടും വ്യക്തമാക്കി. എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡിഎംഇ) ഇത് തള്ളി.

"ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നത് ലജ്ജാകരവും നിരാശാജനകവുമാണ്," ഡോ. ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സ നൽകാൻ തയ്യാറാണെങ്കിലും ഭരണനടപടികളോട് ഏറ്റുമുട്ടാൻ കഴിയില്ലെന്നും, രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് വൈകലിന് കാരണമെന്നും, ഒരു ശസ്ത്രക്രിയ ഒഴികെ, മറ്റ് മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയതായും ഡിഎംഇ അറിയിച്ചു. വിവാദങ്ങൾ ഉയർന്നതോടെ ഡോ. ഹാരിസ് തന്റെ ആദ്യ പോസ്റ്റുകൾ പിൻവലിച്ചു.

ഏപ്രിൽ മാസത്തിലാണ് ഡോ. ഹാരിസ് ഉപകരണങ്ങൾക്കായി കത്ത് നൽകിയത്. എന്നാൽ, ജൂൺ മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകിയത്. സാങ്കേതിക കാരണങ്ങളാണ് പർച്ചേസ് ഓർഡർ നൽകാൻ വൈകിയതിന് കാരണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഭാ​ഗത്തു നിന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.

Health Minister Veena George has announced a thorough investigation into the allegations made by Dr. Haris. She clarified that only one surgery was postponed, and the probe will look into all aspects of the accusations. The investigation aims to get to the bottom of the issue and take necessary actions based on its findings [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  6 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  7 hours ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  7 hours ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  8 hours ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  8 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  8 hours ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  8 hours ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  8 hours ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  9 hours ago