HOME
DETAILS

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

  
Farzana
June 30 2025 | 04:06 AM

Puthukkad Infant Murder Case Shocking Confession Reveals YouTube-Assisted Delivery and Secret Burials12

പുതുക്കാട്: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് പ്രതിയുടെ മൊഴി. ലാബ് ടെക്‌ഷ്യന്‍ കോഴിസ് ചെയ്തതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമായെന്നും കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ് അനീഷ മൊഴി നല്‍കി. വയറില്‍ തുണിക്കെട്ടിയായിരുന്നു ഗര്‍ഭാവസ്ഥ മറച്ചു പിടിച്ചത്. മാത്രമല്ല കാര്യങ്ങള്‍ മറക്കാന്‍ പ്രസവശേഷവും ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയതായും അനീഷ പൊലിസിന് മൊഴി നല്‍കി.

ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നു. അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു.എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലിസിനെ സമീപിച്ചു. ആദ്യ ഗര്‍ഭകാലത്തായിരുന്നു ഈ സംഭവം. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായിരുന്നു. ഗര്‍ഭകാലത്ത് അനിഷ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചത്. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോടെല്ലാം പറഞ്ഞതെന്നും പൊലിസിന് നല്‍കിയ മൊഴിയിലുണ്ട്.

കേസില്‍ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു. അവിവാഹിതരാണ് ഇവര്‍. ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (26), നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെയാണ് പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥിയുമായി ഭവിന്‍ ഇന്നലെ പൊലിസ് സ്റ്റേഷനിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.  രഹസ്യബന്ധത്തില്‍ കാമുകി പ്രസവിച്ച രണ്ടു കുട്ടികളുടെ അസ്ഥിയാണിതെന്ന് ഇയാള്‍  പൊലിസിന് മൊഴി നല്‍കി. തുടര്‍ന്ന് അനീഷയെ വിളിപ്പിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങളും മരിച്ചുവെന്ന്   ആദ്യം പറഞ്ഞുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാമത്തെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.

 2020ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭവിനും അനീഷയും പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയായ അനീഷ 2021 നവംബറില്‍ ആദ്യ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയില്‍ വച്ച് പ്രസവിച്ച ആണ്‍കുഞ്ഞ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് മരിച്ചിരുന്നതായി അനീഷ പറഞ്ഞു. ഈ കുട്ടിയെ അനീഷയുടെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറി. അന്ത്യകര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞാണ് ഭവിന്‍ അസ്ഥി വാങ്ങിയത്. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായും പൊലിസ് പറഞ്ഞു.

 പിന്നീടും ഭവിനുമായി ബന്ധം തുടര്‍ന്ന അനീഷ 2024-ല്‍ വീണ്ടും ഗര്‍ഭിണിയായി. ഏപ്രില്‍ 24ന് വീട്ടിലെ മുറിയില്‍ വച്ച് രണ്ടാമതും പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പില്‍ ഇരുവരും ചേര്‍ന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നും അനീഷ പൊലിസിനോട് പറഞ്ഞു. പ്രസവശേഷം  മൃതദേഹം  സ്‌കൂട്ടറിലാണ് അനിഷ ഭവിന്റെ വീട്ടിലെത്തിച്ചത്. 

റൂറല്‍ പൊലിസ് ചീഫ് ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയിരുന്നില്ല. ലബോറട്ടറി ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. കാമുകി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയം മൂലം ഭവിന്‍ ഫോണിലൂടെയും നേരിട്ടും അനീഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് പറഞ്ഞു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ ബിസി ആയിരുന്നതാണ് ഭവിന് പ്രകോപനമായത്. മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി സ്റ്റേഷനിലെത്തുകയായിരുന്നു.


ഭവിന്റെ മൊഴിയുടെ നിജസ്ഥിതിയറിയാന്‍ പൊലിസ് ഫോറന്‍സിക്, സയന്റിഫിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്നാണ് അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടെ ശരീര ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചത്. 

മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലിസ് ചീഫ് പറഞ്ഞു. പ്രതികളുമായി സംഭവസ്ഥലത്ത് പൊലിസ് തെളിവെടുപ്പ് നടത്തി.

സംഭവത്തില്‍ ഇന്ന് കുഴികള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരവും, രണ്ടാം പ്രതി ഭവിന്റെ വീട്ടുപറമ്പില്‍ രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലവും ഫോറന്‍സിക് സംഘം പരിശോധിക്കും. ഇന്ന് അനീഷയെയും ഭവിനെയും കോടതിയില്‍ ഹാജരാക്കും.

 

A chilling case in Puthukkad, Kerala: An unmarried couple, Anisha and Bhavin, are arrested for the murder of their newborns. Anisha admitted to using YouTube for delivery and concealing her pregnancies. Forensic teams confirm remains of two infants. Full details inside.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  4 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  5 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  6 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  6 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  7 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  7 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  7 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  7 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  7 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  8 hours ago