HOME
DETAILS

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

  
Ajay
July 01 2025 | 14:07 PM

Center Denies Keralas Onam Rice Allocation Minister Assures Support for People

ഡൽഹി: ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കുമാർ വ്യക്തമാക്കി. എന്നാൽ, കേന്ദ്രത്തിന്റെ സഹായം ലഭിച്ചില്ലെങ്കിലും കേരളം ജനങ്ങളെ കൈവിടില്ലെന്നും ഓണ വിപണിയിൽ അരി വില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ശേഷം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാർഡ് ഒന്നിന് 5 കിലോ അരി അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സാധാരണ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കേന്ദ്രം മറുപടി നൽകി. നിർത്തിവെച്ച ഗോതമ്പ് വിഹിതവും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി മണ്ണെണ്ണ വിഹിതം ലഭിക്കാത്തതിനാൽ, കരാറുകാർ പിന്മാറിയതിനെ തുടർന്ന് വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. ഈ പ്രശ്നം കേരള സർക്കാർ പരിഹരിച്ചു.

കേന്ദ്രം ഇന്ന് 5676 കിലോലിറ്റർ മണ്ണെണ്ണ മൂന്ന് മാസത്തേക്ക് അനുവദിച്ചതായി അറിയിച്ചു. ഇത് എടുക്കാനുള്ള സമയപരിധി ജൂൺ 30 വരെയായിരുന്നു. എന്നാൽ, ഇത് സെപ്റ്റംബർ 30 വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായി മന്ത്രി വിശദീകരിച്ചു.

The Central Government has informed Kerala's Food and Public Distribution Minister G.R. Anil Kumar that it cannot provide a special rice allocation for Onam. Despite this, the minister assured that Kerala will not abandon its people and will intervene to control rice prices in the Onam market. A decision will be made upon his return to Kerala. The state had requested 5 kg of rice per card, but the Center declined special consideration and will not resume wheat allocation. Kerosene supply, stalled for two years due to contractors' withdrawal, has been resolved by the state. The Center has allocated 5,676 kiloliters of kerosene for three months, with Kerala requesting an extension of the deadline from June 30 to September 30, which the Union Minister has agreed to consider.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  7 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  7 hours ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  7 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  8 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  8 hours ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  8 hours ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  8 hours ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  8 hours ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  8 hours ago