
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം

തളിപ്പറമ്പ്(കണ്ണൂർ): സഹകരണ മേഖലയില്‍ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന പരിയാരം ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താറുമാറായത് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ. ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി. ജീവൻരക്ഷാ മരുന്നുകള്‍ ലഭ്യമാക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയും ഈ മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിക്ക വിഭാഗങ്ങളും അടച്ചുപൂട്ടി. പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നാമമാത്രമായി. ഇതോടെ വടക്കേ മലബാറിലെ സാധാരണക്കാരായ രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.
സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബുദ ചികിത്സാ വിഭാഗവും കാര്‍ഡിയോളജി വിഭാഗവും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗവും പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. കാര്‍ഡിയോളജി വിഭാഗത്തില്‍ അടിയന്തര പ്രാധാന്യമുള്ള സര്‍ജറികൾ മാത്രമാണ് നടത്തുന്നത്. മറ്റു സര്‍ജറികള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
റേഡിയേഷന്‍ ഉപകരണം തകരാറിലായതിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് അത്യാവശ്യമായ കോബാള്‍ട്ട് തൊറാപ്പി യൂനിറ്റിന് പൂട്ടുവീണിട്ട് അഞ്ച് വര്‍ഷമായി. 2020ല്‍ പ്രവര്‍ത്തനരഹിതമായ കോബാള്‍ട്ട് തൊറാപ്പി മെഷീന് പകരം പുതിയത് വാങ്ങാനുള്ള അംഗീകാരത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടർ ഇതുവരെ കനിഞ്ഞിട്ടില്ല. കോടികൾ വിലമതിക്കുന്ന യൂനിറ്റിന് മുന്നിൽ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഒ.പി ഡോക്ടര്‍മാരുടെ കുറവ് കാരണം ബുധനാഴ്ച മാത്രമായി ചുരുക്കി. നാലു ഡോക്ടര്‍മാരുടെ സ്ഥാനത്ത് ഉള്ളത് ഒരാൾ മാത്രം. ഗ്യാസ്‌ട്രോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ സര്‍ജറി വിഭാഗം പൂട്ടിയിട്ട നിലയിലാണ്. ഫാര്‍മസിയില്‍ അവശ്യമരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ദേശീയപാതയോരത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തി വാങ്ങേണ്ട സ്ഥിതിയാണ്. സൗജന്യ മരുന്നുകളും ലഭിക്കാത്ത സ്ഥിതിയുണ്ട്.
എട്ടു നിലകളുള്ള ആശുപത്രി സമുച്ചയത്തില്‍ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും പ്രവര്‍ത്തനരഹിതമാണ്. മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലായി കൂട്ടിയിട്ട നിലയിലാണ്. രോഗശമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം രോഗം പരത്തുന്ന സാഹചര്യമാണ്. നാളുകൾക്കുമുമ്പ് മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് വിസര്‍ജ്യങ്ങളും ആശുപത്രി മാലിന്യങ്ങളും ഉള്‍പ്പെടെ ദേശീയപാതയിൽ ഒഴുക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട് മുഴുവന്‍ ശുചീകരണം നടക്കുമ്പോഴും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് പരിസരം കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. മുമ്പ് വാര്‍ഡുകളിലും ആശുപത്രി വരാന്തയിലും പാമ്പുകള്‍ എത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റലും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും പരിസരവും കാടുമൂടിയ നിലയിലാണ്.
The Pariyaram Government Medical College in Kannur, which was once a model of excellence in the cooperative sector, has deteriorated significantly since the government's takeover. The institution is plagued by a shortage of doctors, non-functional medical equipment, and a lack of essential life-saving medicines. The government's neglect has led to a decline in the college's basic infrastructure and services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 11 hours ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 11 hours ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 11 hours ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 11 hours ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 11 hours ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 11 hours ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 12 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 19 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 20 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 20 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 21 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 21 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 21 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• a day ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• a day ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• a day ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• a day ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• a day ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• a day ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• a day ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• a day ago