
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈലി സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ സഡന്‍ അറ്റാക്ക്. ആക്രമത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സൈനികര്‍ മരിച്ചതായി ഐ.ഡി.എഫ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനികര്‍ മരിച്ചതായും പരുക്കേറ്റതായും ഇസ്‌റാഈല്‍ മീഡിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലൈറ്റ് എഗോസ് യൂണിറ്റിലെ ഒരു സൈനികന്‍ സ്‌നൈപ്പര്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ടാങ്കില്‍ സ്‌ഫോടകവസ്തു ഇടിച്ച് മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരെ അഷ്‌ദോഡിലെ അസുത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തീവ്രമായ പോരാട്ടം തുടരുന്നതിനിടെ ഗസ്സ സിറ്റിയുടെ കിഴക്കു നിന്ന് സൈനികരെ ഇസ്‌റാഈല്‍ പിന്‍വലിച്ചതായി അല്‍ അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡസന്‍ കണക്കിന് സൈനികരെ ലക്ഷ്യമിട്ട് ഗസ്സ സിറ്റിക്ക് സമീപം ഷജയ്യയില്‍ പോരാളികള്‍ ആക്രമണം നടത്തിയതായി അല്‍-ഖുദ്സ് ബ്രിഗേഡ് ഫീല്‍ഡ് കമാന്‍ഡര്‍ വ്യക്തമാക്കി.
Al-Quds Brigades released footage of their fighters targeting Israeli troops and military vehicles with mortar shells during the ongoing incursion into Khan Yunis. pic.twitter.com/3syDhC7ihP
— The Palestine Chronicle (@PalestineChron) July 2, 2025
മൈന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചതോടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പിന്നാലെ സൈന്യം സമീപത്തുള്ള ആളൊഴിഞ്ഞ സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് പോരാളികള്‍ അവരുടെ ഒളിത്താവളങ്ങള്‍ അക്രമിച്ചു.
''ഞങ്ങള്‍ ലക്ഷ്യമിട്ട് സേനയെ പതിയിരുന്ന് അക്രമിച്ചു, ലൈറ്റ്, മീഡിയം ആയുധങ്ങള്‍ ഉപയോഗിച്ച് വളരെ അടുത്തു നിന്നായിരുന്നു പോരാട്ടം' കമാന്‍ഡര്‍ പറഞ്ഞു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന ഒരു ഇസ്‌റാഈലി രഹസ്യാന്വേഷണ ഡ്രോണ്‍ തങ്ങള്‍ വെടിവച്ചിട്ടതായും അല്‍-ഖുദ്സ് ബ്രിഗേഡുകള്‍ ഒരു പ്രത്യേക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഗസ്സ മുനമ്പിലുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച, കിഴക്കന്‍ ഖാന്‍ യൂനിസിലെ ഒരു ഇസ്‌റാഈലി കാലാള്‍പ്പട യൂണിറ്റിനെ പോരാളികള്‍ പതിയിരുന്ന് അക്രമിച്ചിരുന്നു. ഡി 9 മിലിട്ടറി ബുള്‍ഡോസര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചതായും പോരാളികള്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ പോരാട്ടം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 30 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈലി വൃത്തങ്ങള്‍ സമ്മതിക്കുന്നു. ഗസ്സയില്‍ കരയാക്രമണം ആരംഭിച്ചതിനുശേഷം 438 സൈനികരെങ്കിലും ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലാണെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്.
അതിനിടെ ഇസ്‌റാഈല്‍ പിന്തുണയോടെ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘത്തിന്റെ തലവനായ യാസര്‍ അബൂ ഷബാബ് 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ ഉത്തരവ് തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നാണ് ഷബാബ് ഗ്രൂപ്പിന്റെ പ്രതികരണം. ഗസ്സയില്‍ സഹായവിതരണം നടത്തുന്ന യുഎസ്-ഇസ്‌റാഈല്‍ പിന്തുണയുള്ള ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നും ഷബാബ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ജി.എച്ച്.എഫ് സഹായവിതരണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയാണ്. വെടിവെപ്പില്‍ 600ല്‍ കൂടുതല്‍ ഫലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
A sudden attack by Palestinian fighters on an Israeli military hideout in Gaza has resulted in two soldiers being killed and several others injured. An elite Egoz unit sniper was among the dead, with multiple soldiers critically wounded in a tank explosion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 3 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 3 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 4 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 4 hours ago
ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 4 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 4 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 4 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 5 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 5 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 6 hours ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 6 hours ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 6 hours ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 7 hours ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• 8 hours ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 8 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 9 hours ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 9 hours ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 7 hours ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 7 hours ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 7 hours ago