HOME
DETAILS

ട്രംപിന്റെ വെടിനിര്‍ത്തല്‍ പുച്ഛിച്ചു തള്ളി പുടിന്‍, ഉക്രൈനിൽ കനത്ത മിസൈൽ വർഷം

  
Muqthar
July 05 2025 | 05:07 AM

Kyiv hit by barrage of drone strikes as Putin rejects Trumps truce bid

കീവ്/ മോസ്‌കോ: യു.എസ് പ്രസിഡന്റിന്റെ വെടിനിര്‍ത്തല്‍ കരാര്‍ തള്ളിയ റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തിപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ടെലിഫോണില്‍ ചര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കകം ആണ് ആക്രമണം ശക്തിപ്പെടുത്തിയത്.

റഷ്യയില്‍ നിന്ന് 550 ഡ്രോണുകളും 11 മിസൈലുകളും ഉക്രൈനിലേക്ക് വന്നതായും ഒരാള്‍ കൊല്ലപ്പെട്ടെന്നും ഉക്രൈന്‍ സൈന്യം അറിയിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. കീവിലെ മിക്ക ജില്ലകളിലും ആക്രമണമുണ്ടായി. ട്രംപും- പുടിനും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞതോടെ നിരാശാജനകം എന്ന് യു.എസ് പ്രതികരിച്ചിരുന്നു. ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്ന് റഷ്യ പറഞ്ഞു.

റഷ്യ അയച്ച 550 ഡ്രോണുകളില്‍ 37 എണ്ണമാണ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയും 537 ഡ്രോണുകള്‍ റഷ്യ ഉക്രൈനിലേക്ക് അയച്ചിരുന്നു.

കഴിഞ്ഞ ദിവസം റഷ്യയുടെ ഡെപ്യൂട്ടി കമാന്‍ഡറെ ഉക്രൈന്‍ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് താല്‍പര്യമില്ലെന്ന് അവര്‍ ഒരിക്കല്‍കൂടി വ്യക്തമാക്കിയിരിക്കുന്നുവെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

The strikes came hours after a call between US President Donald Trump and Russia's Vladimir Putin, after which Trump said he was "disappointed" that Putin was not ready to end the war against Ukraine

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  12 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  12 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  12 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  13 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  13 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  14 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  14 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  14 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  14 hours ago