
ബിഹാറിലെ വിവാദ വോട്ടര്‍ പട്ടിക: ചോദ്യംചെയ്ത് എന്‍.ജി.ഒയും യോഗേന്ദ്രയാദവും സുപ്രിംകോടതിയില്‍; കൂടുതല്‍ ഹരജികള്‍ കൂടി എത്തും | Bihar Voter List

ന്യൂഡല്‍ഹി: ബിഹാറിലെ പൗരത്വ പട്ടികയ്ക്ക് തുല്യമായ വോട്ടര്‍പട്ടിക പുതുക്കലിനെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജികള്‍. പ്രമുഖ പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോംസ് (ADR), തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
പട്ടിക പുതുക്കല്‍ ഏകപക്ഷീയവും ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കുന്നതുമാണെന്നാണ് ഹരജിയില്‍ പ്രധാനമായും എഡിആര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ പറയുന്നത്.
ആധാറോ റേഷന്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ ഇതിനായി രേഖയായി സ്വീകരിക്കുന്നില്ല. ഇതു മൂലം മൂന്ന് കോടിയിലധികം വോട്ടര്‍മാര്‍ക്ക്, പ്രത്യേകിച്ച് എസ്.സി, എസ്.ടി, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടും. ഈ ഉത്തരവ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21, 325, 326 എന്നിവയുടെയും 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960ലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ നിയമങ്ങളിലെ റൂള്‍ 21എയിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്തുകയും അതുവഴി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുകയും ചെയ്യുന്നു.
സാധാരണക്കാര്‍ക്ക് പെട്ടെന്ന് അപ്രാപ്യമായ രേഖകളാണ് തെളിവായി കുറഞ്ഞ സമയത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ പോലുള്ള പൊതുവായ തിരിച്ചറിയല്‍ രേഖകള്‍ ഒഴിവാക്കുന്നതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ദരിദ്രരെയും ഇത് ബാധിക്കുന്നു. സ്വന്തം പൗരത്വം തെളിയിക്കാന്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളുടെയും രേഖകള്‍ നല്‍കണമെന്നാണ് ഉത്തരവിലുള്ളത്.
ഈ വര്‍ഷം നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായതിനാല്‍ ഇത് യുക്തിരഹിതമായ നടപടിയാണ്. കമ്മിഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് പൗരന്മാരുണ്ട്. ചിലര്‍ക്ക് ഈ രേഖകള്‍ ലഭിക്കുമെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അത് ലഭ്യമാക്കാന്‍ കഴിയില്ല. ഉയര്‍ന്ന തോതിലുള്ള ദാരിദ്ര്യവും കുടിയേറ്റവും ഉള്ള സംസ്ഥാനമായ ബിഹാറില്‍ ജനന സര്‍ട്ടിഫിക്കറ്റുകളോ മാതാപിതാക്കളുടെ രേഖകളോ പോലുള്ള അവശ്യ രേഖകള്‍ ഇല്ലാത്ത നിരവധി പേരുണ്ടെന്നും ഹരജിയില്‍ പറയുന്നു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
നിലവിലുള്ള പരിഷ്‌കരണ പ്രക്രിയ സ്റ്റേ ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് യാദവിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വോട്ടര്‍ പട്ടികയുടെ പുതിയ പരിഷ്‌കരണം നടത്തുന്നത് നീതീകരിക്കാനാവാത്തതാണെന്നും ജനസംഖ്യയിലെ ദുര്‍ബല വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വാദിച്ചു.
പെന്‍ഷന്‍ കാര്‍ഡ് പോലുള്ള ഏതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡോ സര്‍വകലാശാലയോ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം താമസക്കാരന്‍ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂമി അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, പൗരത്വപട്ടിക, സര്‍ക്കാര്‍ നല്‍കുന്ന ഫാമിലി രജിസ്റ്റര്‍ തുടങ്ങിയവയാണ് വോട്ടര്‍പട്ടികയില്‍ തുടര്‍ന്നും ഇടം പിടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച രേഖകളുടെ പട്ടികയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 2 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 2 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 2 days ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 2 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 2 days ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 2 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 2 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 2 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 2 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 2 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 2 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 2 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 2 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 2 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 2 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 2 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 2 days ago