ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഒരു വിഭാഗമായി പ്രവർത്തിക്കുകയാണെന്നും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ബീഹാറിലും ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വനേശ്വറിൽ നടന്ന ‘സംവിധാൻ ബച്ചാവോ’ സമാവേശത്തിൽ സംസാരിക്കവെയാണ് രാഹുൽ ഈ വിമർശനങ്ങൾ ഉന്നയിച്ചത്. “മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ ബീഹാറിലും ആവർത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” രാഹുൽ ഗാന്ധി ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്നും ജനാധിപത്യ പ്രക്രിയയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടിയിലധികം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതായി രാഹുൽ ചൂണ്ടിക്കാട്ടി. “ഈ വോട്ടർമാർ ആരാണ്, എവിടെ നിന്ന് വന്നവരാണ് എന്ന് ആർക്കും അറിയില്ല. വോട്ടർ പട്ടികയും വോട്ടിംഗിന്റെ വിഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല,” അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് വലിയ തോൽവി നേരിടേണ്ടി വന്നിരുന്നു.
ജൂൺ 7ന് ‘ഇന്ത്യൻ എക്‌സ്പ്രസി’ൽ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. തുടർന്ന്, വോട്ടർ പട്ടിക, പോളിംഗ് ശതമാനം, സിസിടിവി ദൃശ്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് വികേന്ദ്രീകൃത രീതിയിൽ നടന്നുവെന്നും 1,00,186 ബൂത്ത് ലെവൽ ഓഫീസർമാർ, 288 ഇലക്ടറൽ രജിസ്DASH-ട്രേഷൻ ഓഫീസർമാർ, 139 ജനറൽ നിരീക്ഷകർ, 41 പൊലീസ് നിരീക്ഷകർ, 288 റിട്ടേണിംഗ് ഓഫീസർമാർ എന്നിവരെ നിയമിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി കത്തിൽ വ്യക്തമാക്കി.
കൂടാതെ, രാഷ്ട്രീയ പാർട്ടികൾ 1,08,026 ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചതിൽ 28,421 പേർ കോൺഗ്രസിന്റെ പ്രതിനിധികളായിരുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്നും അതിനായി തീയതിയും സ്ഥലവും അറിയിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതികൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.
Rahul Gandhi sharply criticized the Election Commission, alleging it is acting as a tool of the BJP during the Bihar voter list revision. He claimed that the Commission is attempting to manipulate elections, similar to alleged irregularities in Maharashtra, where over one crore new voters were added without transparency
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."