HOME
DETAILS

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

  
Sabiksabil
July 11 2025 | 11:07 AM

Bihar Voter List Revision Election Commission Acting as BJPs Puppet Says Rahul Gandhi in Sharp Criticism

 

ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഒരു വിഭാഗമായി പ്രവർത്തിക്കുകയാണെന്നും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ബീഹാറിലും ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വനേശ്വറിൽ നടന്ന ‘സംവിധാൻ ബച്ചാവോ’ സമാവേശത്തിൽ സംസാരിക്കവെയാണ് രാഹുൽ ഈ വിമർശനങ്ങൾ ഉന്നയിച്ചത്. “മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ ബീഹാറിലും ആവർത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” രാഹുൽ ഗാന്ധി ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്നും ജനാധിപത്യ പ്രക്രിയയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടിയിലധികം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതായി രാഹുൽ ചൂണ്ടിക്കാട്ടി. “ഈ വോട്ടർമാർ ആരാണ്, എവിടെ നിന്ന് വന്നവരാണ് എന്ന് ആർക്കും അറിയില്ല. വോട്ടർ പട്ടികയും വോട്ടിംഗിന്റെ വിഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല,” അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് വലിയ തോൽവി നേരിടേണ്ടി വന്നിരുന്നു.

ജൂൺ 7ന് ‘ഇന്ത്യൻ എക്‌സ്പ്രസി’ൽ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. തുടർന്ന്, വോട്ടർ പട്ടിക, പോളിംഗ് ശതമാനം, സിസിടിവി ദൃശ്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് വികേന്ദ്രീകൃത രീതിയിൽ നടന്നുവെന്നും 1,00,186 ബൂത്ത് ലെവൽ ഓഫീസർമാർ, 288 ഇലക്ടറൽ രജിസ്‌DASH-ട്രേഷൻ ഓഫീസർമാർ, 139 ജനറൽ നിരീക്ഷകർ, 41 പൊലീസ് നിരീക്ഷകർ, 288 റിട്ടേണിംഗ് ഓഫീസർമാർ എന്നിവരെ നിയമിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി കത്തിൽ വ്യക്തമാക്കി.

കൂടാതെ, രാഷ്ട്രീയ പാർട്ടികൾ 1,08,026 ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചതിൽ 28,421 പേർ കോൺഗ്രസിന്റെ പ്രതിനിധികളായിരുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്നും അതിനായി തീയതിയും സ്ഥലവും അറിയിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതികൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.

 

Rahul Gandhi sharply criticized the Election Commission, alleging it is acting as a tool of the BJP during the Bihar voter list revision. He claimed that the Commission is attempting to manipulate elections, similar to alleged irregularities in Maharashtra, where over one crore new voters were added without transparency



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  3 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  3 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  3 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  3 hours ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  4 hours ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  4 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  5 hours ago