
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ഗുരുഗ്രാം: സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (49) വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രാധികയുടെ നെഞ്ചിൽ പിതാവിന്റെ തോക്കിൽനിന്ന് നാല് വെടിയുണ്ടകൾ തുളച്ചുകയറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ നാല് മുറിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 10:30-നായിരുന്നു രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. വീടിന്റെ ഒന്നാം നിലയിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. പിതാവ് ദീപക് യാദവ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാധികക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിന്റെ ശബ്ദം കേട്ടെത്തിയവർ രാധികയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഗുരുതരമായി പരുക്കേറ്റ രാധിക ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. വിരലടയാള വിദഗ്ധരെത്തി സംഭവ സ്ഥലവും, പ്രതി കൃത്യം നടത്തിയ റിവോൾവറും പരിശോധിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരവും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. "അപമാനവും" സമ്മർദ്ദവും നേരിടാനാവാതെ വന്നപ്പോഴാണ് താൻ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് മകൾ അടുക്കളയിലായിരിക്കുമ്പോൾ പിന്നിൽ നിന്ന് വെടിയുതിർത്തതെന്ന് ദീപക് യാദവ് പൊലീസിനോട് സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മകളുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കേണ്ടി വന്നതിന്റെ പേര് പലപ്പോഴും പരിഹാസത്തിന് ഇടയാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. മകൾ ഗുരുഗ്രാമിൽ നടത്തിവന്ന ടെന്നീസ് അക്കാദമിയെ ചൊല്ലിയുള്ള തർക്കമാണ് പിതാവിനെയും മകളെയും തമ്മിൽ അകറ്റിയത്. മകളുടെ അക്കാദമി നടത്തിപ്പിൽ പിതാവ് സന്തുഷ്ടനായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവർക്കും ഇടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നു, രാധികയുടെ അക്കാദമി അടച്ചുപൂട്ടണമെന്നും ദീപക് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മകൾ ഇതിനോട് എതിർക്കുകയും, ഇതിൽ പ്രകോപിതനായാണ് മകളെ വെടിവച്ചതെന്നും ഗുരുഗ്രാം പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ വീണ്ടെടുക്കാനും പ്രതി എത്ര വെടിയുണ്ടകൾ വാങ്ങിയെന്ന് പരിശോധിക്കാനും രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഗുരുഗ്രാം കോടതി ദീപക് യാദവിനെ ഒരു ദിവസത്തെ മാത്രം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദീപക് യാദവിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, മകളുടെ ചിലവിൽ ജീവിക്കുന്നുവെന്ന പരിഹാസം കൊലപാതകത്തിന് പിന്നിലെ മറ്റൊരു കാരണമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയ പ്രതിഭാശാലിയായ ടെന്നീസ് താരമായിരുന്നു രാധിക. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന്റെ എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസമയത്ത് രാധികയുടെ അമ്മ എവിടെയായിരുന്നു എന്നതടക്കമുള്ള വിശദാംശങ്ങൾ പരിശോധിക്കുനെന്നും പൊലീസ് വ്യക്തമാക്കി.
മുൻ ദേശീയ ടെന്നീസ് താരമായ രാധിക ഈ വർഷം ഇൻഡോറിലും ക്വാലാലംപൂരിലും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 1999-ൽ ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ അവർക്ക് റാങ്ക് നൽകിയിരുന്നു. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എഐടിഎ) അണ്ടർ-18 വിഭാഗത്തിൽ 75-ാം റാങ്കും വനിതാ സിംഗിൾസിൽ 35-ാം റാങ്കും രാധിക നേടിയിരുന്നു.
In a tragic incident in Gurugram, state-level tennis player Radhika Yadav (25) was shot dead by her father, Deepak Yadav (49), at their home in Sushant Lok. The post-mortem report confirmed four bullet wounds to her chest. The killing stemmed from disputes over Radhika’s tennis academy and financial dependence, leading to Deepak’s arrest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ
Kerala
• 3 days ago
മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 3 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 days ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 3 days ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 3 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 3 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 3 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 3 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 3 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 3 days ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 3 days ago
ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 3 days ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• 3 days ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• 3 days ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 3 days ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 3 days ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 3 days ago